അരവിന്ദ് കെജ്‌രിവാള്‍
അരവിന്ദ് കെജ്‌രിവാള്‍

അനുകൂല വിധിക്ക് പിന്നാലെ സർവീസസ് സെക്രട്ടറിയെ പുറത്താക്കി ഡൽഹി സർക്കാർ

കഴിഞ്ഞ എട്ട് വർഷമായി തന്റെ സർക്കാർ പൊരുതുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ ഡൽഹിയിൽ ഭരണപരമായ ഒരു വൻ അഴിച്ചുപണി ഉണ്ടാകുമെന്നും കെജ്രിവാൾ ഉത്തരവിന് പിന്നാലെ പറഞ്ഞിരുന്നു

ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച തർക്കത്തിൽ അനുകൂലമായ വിധി വന്നതിന് പിന്നാലെ സർവീസസ് സെക്രട്ടറിയെ നീക്കി ആം ആദ്മി പാർട്ടി സർക്കാർ. പോലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴികെയുള്ള ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെയാണ് നിര്‍ണായക നീക്കം.

സർവീസസ് സെക്രട്ടറി ആശിഷ് മോറയെയാണ് ഡൽഹി സർക്കാർ പുറത്താക്കിയത്. കഴിഞ്ഞ എട്ട് വർഷമായി തന്റെ സർക്കാർ പൊരുതുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ ഡൽഹിയിൽ ഭരണപരമായ ഒരു വൻ അഴിച്ചുപണി ഉണ്ടാകുമെന്നും ഉത്തരവിന് പിന്നാലെ കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഭരിക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ടവർക്കാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഡൽഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. വിധി ഏകകണ്ഠമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാള്‍
ഡൽഹിയിലെ അധികാരത്തർക്കം: എന്താണ് കേസിന്റെ പശ്ചാത്തലം?

ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഭിന്നവിധി ഉണ്ടായതിനെ തുടർന്നായിരുന്നു ഇത്. എല്ലാ സേവനങ്ങളിലും ഡൽഹി സർക്കാരിന് അധികാരമില്ലെന്ന ജസ്റ്റിസ് ഭൂഷന്റെ ഭിന്ന വിധിയോട് യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ വിധിപ്രസ്താവം.

അരവിന്ദ് കെജ്‌രിവാള്‍
ഡൽഹി അധികാരത്തർക്കം: കേന്ദ്രത്തിന് തിരിച്ചടി; ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീംകോടതി

ഡൽഹി ഒരു വലിയ സംസ്ഥാനമായതിനാൽ, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമുളള അധികാരം ഗവർണർക്ക് നൽകണമെന്ന ആവശ്യമായിരുന്നു കേന്ദ്രസർക്കാർ ഉന്നയിച്ചത്. 2022 മെയ് 6 ന്, അന്നത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. സംസ്ഥാനത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് സേവനങ്ങളുടെ മേലുള്ള നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.  2022 ഏപ്രിൽ 27ന് കേന്ദ്ര സർക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് വിഷയം പരി​ഗണിക്കാനായി അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.

logo
The Fourth
www.thefourthnews.in