ഗോ ഫസ്റ്റ് എയർലൈൻസിന്റെ പാപ്പരത്വ ഹർജി അംഗീകരിച്ച് എൻ‌സി‌എൽ‌ടി; ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം

ഗോ ഫസ്റ്റ് എയർലൈൻസിന്റെ പാപ്പരത്വ ഹർജി അംഗീകരിച്ച് എൻ‌സി‌എൽ‌ടി; ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം

കമ്പനിക്ക് അനുവദിച്ചിട്ടുള്ള പുറപ്പെടൽ, പാർക്കിങ് സ്ലോട്ടുകൾ റദ്ദാക്കരുതെന്ന മറ്റൊരു അപേക്ഷയും ഗോ ഫസ്റ്റ് നൽകിയിട്ടുണ്ട്

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന ഗോ ഫസ്റ്റ് എയർലൈസിന്റെ ആവശ്യം അംഗീകരിച്ച് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ‌സി‌എൽ‌ടി). പ്രസിഡന്റ് ജസ്റ്റിസ് രാമലിംഗം സുധാകർ, എൽഎൻ ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് പാപ്പരത്ത പരിഹാര പ്രക്രിയ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ അംഗീകരിച്ചത്.കടക്കെണിയിലായ കമ്പനിയുടെ നടത്തിപ്പിനായി അഭിലാഷ് ലാലിനെ ഇടക്കാല റെസലൂഷൻ പ്രൊഫഷണലായും (ഐആർപി) നിയമിച്ചു.

ഗോ ഫസ്റ്റ് എയർലൈൻസിന്റെ പാപ്പരത്വ ഹർജി അംഗീകരിച്ച് എൻ‌സി‌എൽ‌ടി; ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം
സർവീസുകൾ തുടര്‍ച്ചയായി റദ്ദാക്കുന്നു; ഗോ ഫസ്റ്റിന് കാരണം കാണിക്കല്‍ നോട്ടീസയച്ച് ഡിജിസിഎ

ഇതോടെ ഗോ ഫസ്റ്റ് കമ്പനി മൊറട്ടോറിയത്തിന്റെ സംരക്ഷണയിലാകും. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) പ്രകാരം ഇടക്കാല മോറട്ടോറിയം ലഭിച്ചാൽ കമ്പനിയുടെ തീർപ്പാക്കാത്ത കടങ്ങൾ സംബന്ധിച്ച എല്ലാ നിയമനടപടികളും സ്റ്റേ ചെയ്യപ്പെടും.

പാപ്പരത്വ നടപടികളിൽ കമ്പനിയെ പ്രവർത്തിപ്പിക്കാൻ ഐആർപിയെ സഹായിക്കാൻ സസ്പെൻഡ് ചെയ്ത ഡയറക്ടർ ബോർഡിന് നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നില്ലെന്ന് ഉറപ്പാക്കാൻ ഐആർപിക്കും നിർദേശം നൽകിയിട്ടുണ്ട്.

ഗോ ഫസ്റ്റ് എയർലൈൻസിന്റെ പാപ്പരത്വ ഹർജി അംഗീകരിച്ച് എൻ‌സി‌എൽ‌ടി; ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം
ഇടക്കാല മൊറട്ടോറിയം അനുവദിക്കാൻ പാപ്പർ നിയമസംഹിതയിൽ വ്യവസ്ഥയില്ലെന്ന് എൻസിഎൽടി; ഗോ ഫസ്റ്റിന്റെ ഹർജി വിധി പറയാൻ മാറ്റി

എയർലൈസിന്റെയും , കമ്പനിക്ക് വിമാനം വാടകക്ക് നൽകുന്നവരുടെയും വാദം കേട്ടതിന് ശേഷം മെയ് 4 ന് എൻസിഎൽടി ഹർജി വിധി പറയാൻ മാറ്റുകയായിരുന്നു. വാടകയ്ക്ക് നൽകിയവർ വിമാനം തിരിച്ചെടുക്കുന്നത് തടയുക, ഡിജിസിഎ തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് തടയുക, അവശ്യ സർവീസുകള്‍ സേവനദാതാക്കള്‍ മുടക്കാതെ നോക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഹർജിയിൽ ഇടക്കാല ഉത്തരവ് തേടിയാണ് എൻസിഎൽടിയെ ഗോ ഫസ്റ്റ് സമീപിച്ചത്.

കുടിശ്ശിക അടയ്ക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഹർജിയല്ല ഇതെന്ന് വ്യക്തമാക്കിയ ഗോ ഫസ്റ്റ് എയർലൈൻസ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), സ്വകാര്യ എയർപോർട്ട് ഓപ്പറേറ്റർമാർ എന്നിവർ കമ്പനിക്ക് അനുവദിച്ചിട്ടുള്ള പുറപ്പെടൽ, പാർക്കിങ് സ്ലോട്ടുകൾ റദ്ദാക്കരുതെന്ന മറ്റൊരു അപേക്ഷയും നൽകിയിട്ടുണ്ട്.

ഗോ ഫസ്റ്റ് എയർലൈൻസിന്റെ പാപ്പരത്വ ഹർജി അംഗീകരിച്ച് എൻ‌സി‌എൽ‌ടി; ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം
സാമ്പത്തിക പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കുന്നത് മെയ് 12 വരെ നീട്ടി ഗോ ഫസ്റ്റ്

എന്നാൽ അപേക്ഷ ട്രൈബ്യൂണലിന്റെ പരിഗണയിൽ ഇരിക്കുമ്പോൾ തന്നെ തുടര്‍ച്ചയായി സര്‍വീസുകൾ റദ്ദാക്കുന്ന ഗോ ഫസ്റ്റിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നേരിട്ടോ അല്ലാതെയോ ടിക്കറ്റ് ബുക്കിങ്ങും വില്‍പ്പനയും നടത്തരുതെന്ന് ഡിജിസിഎ നിർദേശം നൽകി.

ഗോ ഫസ്റ്റ് എയർലൈൻസിന്റെ പാപ്പരത്വ ഹർജി അംഗീകരിച്ച് എൻ‌സി‌എൽ‌ടി; ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം
​ഗോ ഫസ്റ്റ് പ്രതിസന്ധി: എയർ ഇന്ത്യയില്‍ ജോലി ചേക്കേറാന്‍ 700 പൈലറ്റുമാർ

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റിന് ഏകദേശം 11,000 കോടി രൂപയുടെ ബാധ്യതയാണുള്ളത്. 'പ്രവർത്തനപരമായ കാരണങ്ങളാൽ' മെയ് 19 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുന്നതായി ഗോ ഫസ്റ്റ് അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in