BUSINESS

നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‌വേര്‍ഡ്‌ പങ്കിടല്‍ പരിമിതപ്പെടുത്താൻ ഹോട്ട്സ്റ്റാറും

വെബ് ഡെസ്ക്

നെറ്റ്ഫ്ലിക്‌സിന് പിന്നാലെ പ്രമീയം ഉപഭോക്താക്കളുടെ പാസ്‌വേര്‍ഡ്‌ പങ്കിടല്‍ പരിമിതപ്പെടുത്താനൊരുങ്ങി ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഒരു പാസ്‌വേര്‍ഡ്‌ ഇനിമുതല്‍ നാലുപേര്‍ക്ക് മാത്രം ഉപയോഗിക്കാനാകുന്ന തരത്തിൽ നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ നിയന്ത്രണങ്ങളോടെ സ്വന്തമായി സബ്‌സ്‌ക്രിപ്ഷനുകള്‍ എടുക്കുന്നതിന് കൂടുതൽപേരെ നിർബന്ധിതരാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ ഒരു പാസ്‌വേര്‍ഡ്‌ ഉപയോഗിച്ച് പത്ത് ഡിവൈസുകളില്‍ നിന്നുവരെ ഹോട്ട്സ്റ്റാറില്‍ ലോഗിന്‍ ചെയ്യാം. ഇതിൽനിന്നാണ് പ്രീമിയം അക്കൗണ്ടുകള്‍ നാല് ഡിവൈസിലേക്ക് മാത്രം പരിമിതപ്പെടുത്താനൊരുങ്ങുന്നത്. ഇതുവഴി കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടൻതന്നെ പുതിയ നയം നടപ്പാക്കുന്നത് ഉപയോക്താക്കളെ പിണക്കുമോ എന്ന് ആശങ്കയുള്ളതിനാല്‍ സാവകാശമെ പ്രാബല്യത്തിൽ കൊണ്ടുവരൂ എന്നാണ് വിവരം.

ഇന്ത്യയിലെ ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാംസ്ഥാനത്താണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍. ജനുവരി 2022 മുതല്‍ മാര്‍ച്ച് 2023 വരെയുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനപ്രീതി കൂടുതലുള്ള സ്ട്രീമിംഗ് പ്ലാറ്റ് ഫോമാണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍. 38 ശതമാനം വ്യൂവര്‍ഷിപ്പാണ് ഡിസ്‌നിക്കുള്ളത് . ഇന്ത്യയിലെ ഡിജിറ്റല്‍ ടിവി രംഗത്തെ പുതിയ ബിസിനസ് സാധ്യതകളും അന്വേഷിക്കുകയാണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍ .

മേയ് മാസത്തിലാണ് ഹോട്ട്സ്റ്റാറിന്റെ പ്രധാന എതിരാളിയായ നെറ്റ്ഫ്ലിക്‌സ് പാസ്‌വേര്‍ഡ്‌ പങ്കിടല്‍ പരിമതപ്പെടുത്തൽ നയം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. നൂറിലധികം രാജ്യങ്ങളിലാണ് നെറ്റ്ഫ്‌ളിക്സ് പുതിയ നയം നടപ്പാക്കിയത്. കൂടുതല്‍പേര്‍ ഉപോഗിക്കുകയാണെങ്കില്‍ അധിക തുക ഈടാക്കുമെന്നും നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരുന്നു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും