INDIA

ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ ജവാന്മാരെ കൊലപ്പെടുത്തിയത് സഹസൈനികൻ; അക്രമികളെ കണ്ടെന്ന് മൊഴി നൽകി തെറ്റിദ്ധരിപ്പിച്ചു

വെബ് ഡെസ്ക്

പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാല് ജവാന്മാരുടെ മരണത്തിന് കാരണമായ വെടിവയ്പുമായി ബന്ധപ്പെട്ട് ഒരു സൈനികൻ അറസ്റ്റിൽ. ക്യാമ്പിലെ സൈനികനെ ബട്ടിൻഡ പോലീസ് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. അക്രമികളെ കണ്ടെന്നുവെന്ന് പൊലീസിന് മൊഴി നൽകിയ ദേശായി മോഹൻ ആണ് അറസ്റ്റിലായത്. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രണം നടത്തിയതെന്നായിരുന്നു ഇയാളുടെ മൊഴി.

ഏപ്രിൽ 12 ന് പുലർച്ചെയാണ് ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ ഓഫിസേർസ് മെസ്സിന് സമീപമുള്ള ബാരക്കിലെ രണ്ട് വ്യത്യസ്ത മുറികളിൽ നാല് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഇൻസാസ് റൈഫിളിന്റെ 19 ഒഴിഞ്ഞ ഷെല്ലുകൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതിനാൽ ഏപ്രിൽ 9 ന് കാണാതായ ഇൻസാസ് റൈഫിൾ ഉപയോഗിച്ച് കൊലപാതകം നടത്തിയതെന്നായിരുന്നു പോലീസ് വിലയിരുത്തൽ. സാഗർ ബന്നെ, യോഗേഷ് കുമാർ, സന്തോഷ് എം നാഗരാൽ , കമലേഷ് ആർ എന്നിവരാണ് ആക്രമണത്തിൽ മരിച്ചത്.

പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട നാല് പേരും ദേശായി മോഹനെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം

ആക്രമണത്തിന് ശേഷം ജവാന്മാരുടെ മുറിയിൽ നിന്ന് വെള്ള കുർത്ത-പൈജാമ ധരിച്ച അജ്ഞാതരായ രണ്ട് പേർ, തലയും മുഖവും തുണി കൊണ്ട് മറച്ച് ആയുധങ്ങളുമായി പുറത്തിറങ്ങി വരുന്നത് കണ്ടുവെന്ന് ദേശായി മോഹൻ പറഞ്ഞിരുന്നു. തന്നെ കണ്ടതോടെ അവർ അടുത്തുള്ള വനത്തിലേക്ക് ഓടിപ്പോയെന്നായിരുന്നു ഇയാളുടെ മൊഴി. ഇതിൽ ഒരാളുടെ കയ്യിൽ റൈഫിളുകളും മറ്റേയാളുടെ കയ്യിൽ മഴുവും ഉണ്ടായിരുന്നു എന്നാണ് ദേശായി പറഞ്ഞിരുന്നത്. പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട നാല് പേരും ദേശായി മോഹനെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

കൊലപാതകത്തിന് പിന്നാലെ തന്നെ ആക്രമണത്തിന് ഭീകര ബന്ധങ്ങളില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സൈനിക കേന്ദ്രത്തിലെ ചില ആഭ്യന്തര പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ആക്രമണം കഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷമാണ് സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നത്.

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച

IPL 2024| പ്ലേ ഓഫിനായി എട്ട് ടീമുകള്‍; കാല്‍ക്കുലേറ്റ‍ര്‍ വേണ്ട, സാധ്യതകള്‍ അറിയാം

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

'കോടതിയില്‍ തെളിയുന്നതുവരെ മിണ്ടില്ല'; പന്നു വധശ്രമക്കേസില്‍ പ്രതികരിക്കാനില്ലെന്ന് അമേരിക്ക

ഇറാൻ പിടിച്ചെടുത്ത കപ്പലിൽനിന്ന് അഞ്ച് ഇന്ത്യക്കാർക്ക് കൂടി മോചനം; സ്ഥിരീകരിച്ച് എംബസി