മരണവും സമരമാണെന്ന് എഴുതിവച്ചാണ് സാംസ്കാരിക പ്രവർത്തകനും മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ട് ജീവിതം അവസാനിപ്പിച്ചത്. ജീവിതം തന്നെ സമരമാക്കിയ റസാഖിന്റെ അവസാന മുദ്രാവാക്യമായിരുന്നു പഞ്ചായത്ത് ഓഫീസ് വരാന്തയിലെ ആത്മഹത്യ.
ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റിനെതിരായ പരാതികളും രേഖകളുമടങ്ങിയ ബാഗ് കഴുത്തിൽതൂക്കിയാണ് റസാഖ് ആത്മഹത്യ ചെയ്തത്. റസാഖ് ഉയർത്തിയ ചോദ്യങ്ങളിലൂടെ 'ദ ഫോർത്തി'ന്റെ യാത്ര.