Lok Sabha Election 2024

'കള്ളവോട്ടും ഇരട്ടവോട്ടും തടയണം'; ഹൈക്കോടതിയെ സമീപിച്ച് ഷാഫി പറമ്പില്‍, വടകരയില്‍ പോര് മുറുകുന്നു

നിയമകാര്യ ലേഖിക

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ തമ്മില്‍ തീപാറുന്ന പോരാട്ടം നടക്കുന്ന വടകരയിലെ ആവേശം കോടതി മുറിയിലേക്കും. മണ്ഡലത്തില്‍ കള്ളവോട്ടും ഇരട്ടവോട്ടും നടക്കാന്‍ സാധ്യതയുണ്ടെന്നും അത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചു.

തിരഞ്ഞെടുപ്പിനു മുന്നോടിയായി പാനൂര്‍ ബോംബ് സ്‌ഫോടനം ഉണ്ടായ സാഹചര്യത്തില്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ മണ്ഡലത്തിലെ എല്ലാ പ്രശ്‌നബാധിത ബൂത്തുകളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമാന ആവശ്യവുമായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശും ഹൈക്കോടതിയൈ സമീപിച്ചു. ആറ്റിങ്ങലിൽ ഇരട്ട വോട്ട് തടയണമെന്നാണാവശ്യപ്പെട്ടാണ് അടൂർപ്രാകാശിന്ർറെ ഹർജി. അടൂർ പ്രകാശിന് വേണ്ടി വർക്കല കഹാറാണ് ഹർജി നൽകിയത്.

ആറ്റിങ്ങലിൽ 1,61,237 ഇരട്ട വോട്ടുകളുണ്ടെന്നാണ് ആരോപണം. പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്.

'അവര്‍ മാവോയിസ്റ്റുകളല്ല, ഇലകള്‍ പെറുക്കി വിറ്റ് ജീവിക്കുന്നവര്‍;' പോലീസ് കൊലപ്പെടുത്തിയത് ആദിവാസികളെയെന്ന് ആരോപണം

ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍; മുന്നറിയിപ്പ് നല്‍കി പോലീസ്

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി