PROGRAMS

'ആടുജീവിതത്തിനായി പഠനം പോലും നഷ്ടപ്പെടുത്തി'; ഗോകുൽ കെആർ അഭിമുഖം

അശ്വിൻ രാജ്

ആടുജീവിതം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച നജീബിനൊപ്പം ചര്‍ച്ചയാവുകയും വേദനയാവുകയും ചെയ്ത കഥാപാത്രമാണ് ഹക്കീം. കോഴിക്കോട് സ്വദേശിയായ കെ ആര്‍ ഗോകുലാണ് ഹക്കീമായി വെള്ളിത്തിരയില്‍ എത്തിയത്. ആടുജീവിതത്തിനായി ആറുവര്‍ഷമാണ് ഗോകുല്‍ മാറ്റിവച്ചത്. ഇടയ്ക്ക് പഠനം പോലും ആടുജീവിതത്തിനായി മുടങ്ങി. ദ ഫോര്‍ത്തിനൊപ്പം വിശേഷങ്ങളുമായി ഗോകുല്‍ കെ ആർ

സിനിമയുടെ ചിത്രീകരണത്തിന് മുമ്പ്, ഒരു ചായ ഇട്ടു തന്ന് അടുത്ത് വന്നിരുന്ന് പൃത്വിരാജ് പേടിയുണ്ടോ എന്ന് ചോദിച്ചു, ഉണ്ടെന്നു മറുപടി പറഞ്ഞു. ഗോകുൽ പറയുന്നു. ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ജോർദാനിൽ ഷൂട്ടിന് പോയത്. അതിനു മുമ്പ് തന്നെ നല്ലോണം ഭക്ഷണം കഴിച്ച് തടിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അതിനു വേണ്ടി കോളേജിൽ ഭക്ഷണം കൊണ്ടുവന്ന് ഇടയ്ക്കിടയ്ക്ക് കഴിക്കുമായിരുന്നു. സിനിമ തീർക്കാൻ സാധിക്കില്ലേ എന്ന അനിശ്ചിതത്വം കോവിഡ് സമയത്തുണ്ടായിരുന്നു. പിന്നീട് വെള്ളവും കാപ്പിയും മാത്രം കുടിച്ച് തടികുറയ്ക്കാൻ ശ്രമിച്ചു. ഗോകുൽ ഓർത്തെടുക്കുന്നു.

"പതിനഞ്ച് ദിവസങ്ങളൊക്കെ ഞാൻ കുളിക്കാതെ ഇരുന്നിരുന്നു. പടം കണ്ടിറങ്ങി ബ്ലെസി സാറിനെ കണ്ടപ്പോൾ സാർ എന്നെ ഒന്ന് നോക്കി. അതിൽ എല്ലാമുണ്ട്." ഗോകുൽ പറയുന്നു. സംവിധായകൻ ബ്ലെസി ഇപ്പോഴും തനിക്കൊരു മകന്റെ സ്ഥാനം തന്നിരുന്നതായും ഗോകുൽ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം