IFFK 2023

IFFK2023 | കെജി ജോർജ്, മാമുക്കോയ, ഇന്നസെന്റ്: അന്തരിച്ച ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

അകാലത്തിൽ മൺമറഞ്ഞ അതുല്യരായ ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ ചലച്ചിത്ര പ്രദർശനം. ഹോമേജ് വിഭാഗത്തിൽ 12 അതുല്യ പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അന്തരിച്ച പ്രശ്‌സ്ത സംവിധായകൻ കെ ജി ജോർജിന്റെ 'യവനിക'യടക്കമുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. യവനികയുടെ പുനരുദ്ധരിച്ച പതിപ്പാണ് മേളയിൽ പ്രദർശിപ്പിക്കുക. 2015 ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നേടിയ വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ 'എ മൈനർ' എന്ന ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.

ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നേടിയ സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയുടെ 'കസിൻ ആഞ്ചെലിക്ക', ഇബ്രാഹിം ഗോലെസ്റ്റാൻ സംവിധാനം ചെയ്ത 'ബ്രിക്ക് ആൻഡ് മിറർ', ഫ്രഞ്ച് ചലച്ചിത്രകാരൻ ജാക്ക് റോസിയറിന്റെ 'അഡിയൂ ഫിലിപ്പീൻ', ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ 'ദി ട്രീ ഗോഡസ്, ടെറൻസ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റിൽ ലൈവ്‌സ്, വില്യം ഫ്രീഡ്കിൻ ചിത്രം ദി എക്‌സോർസിസ്റ്റ് എന്നീ ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ജെ സി ഡാനിയേൽ പുരസ്‌ക്കാര ജേതാവ് കെ രവീന്ദ്രനാഥൻ നായർ നിർമിച്ച വിധേയൻ, സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു സ്പീക്കിങ്, മാമുക്കോയ സംസ്ഥാന പുരസ്‌കാരത്തിന് അർഹനായ പെരുമഴക്കാലം എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഡിസംബർ 9 മുതൽ 15 വരെയാണ് 28 -ാമത് രാജ്യാന്തര ചലച്ചിത്ര മേള തിരുവനന്തപുരത്ത് അരങ്ങേറുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം