INDIA

ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന തകര്‍ത്തത് ഭീകരാക്രമണ നീക്കം

വെബ് ഡെസ്ക്

ജമ്മു കശ്മീരിലെ അവന്തിപ്പോരയിലും അനന്ത്നാഗിലുമുണ്ടായ ഏറ്റുമുട്ടലുകളില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. അവന്തിപ്പോരയില്‍ മൂന്ന് ഭീകരരേയും അനന്ത്‌നാഗില്‍ ഒരു ഭീകരനേയുമാണ് വധിച്ചത്. .

അവന്തിപ്പോരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ മുഖ്താര്‍ ഭട്ടും ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞു. സുരക്ഷാ സേനയുടെ ക്യാമ്പുകള്‍ക്ക് നേരെ നിരന്തരം ആക്രമണം നടത്തിയിരുന്നയാളാണ് മുഖ്താര്‍ ഭട്ട്

നാല് ഭീകരരില്‍ നിന്നും നിരവധി തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു. ഭീകരാക്രമണം ലക്ഷ്യമിട്ടുള്ള നീക്കത്തിനിടെയാണ് ഭീകരരെ കൊലപ്പെടുത്താനായതെന്നാണ് സുരക്ഷാസേനയും ജമ്മു കശ്മീര്‍ പോലീസും വ്യക്തമാക്കുന്നത്. സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇവര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്നതായാണ് സൂചന. യൂറോപ്പ് കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ് വധിക്കപ്പെട്ട ഭീകരരില്‍ ഒരാളെന്നും സൂചനയുണ്ട്.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ