INDIA

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന; 15 ഇന്ത്യക്കാർ ഉള്‍പ്പടെ 21 പേരും സുരക്ഷിതർ

വെബ് ഡെസ്ക്

കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ എംവി ലില നോര്‍ഫോള്‍ക്കിലെ മുഴുവന്‍ യാത്രക്കാരെയും മോചിപ്പിച്ചു. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍ നാവികസേനയുടെ ശക്തമായ മുന്നറിയിപ്പോടെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ചിരിക്കാമെന്ന് നാവികസേന പ്രസ്താവനയില്‍ പറയുന്നു.

ലൈബീരിയന്‍ കപ്പലായ ചരക്ക് കപ്പലായ എംവി ലില നോര്‍ഫോള്‍ക്ക് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നാവികസേന ആരംഭിച്ചിരുന്നു. അറബിക്കടലില്‍ നിന്ന് തട്ടിയെടുത്ത കപ്പലിലേക്ക് ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ മാര്‍കോസ് പ്രവേശിച്ചതായും നാവികസേന അറിയിച്ചിരുന്നു.

ആന്റി പൈറസി പട്രോളില്‍ നിന്നു വഴിമാറ്റിയ നാവികസേന യുദ്ധക്കപ്പലായ ഐ എന്‍ എസ് ചെന്നൈ മുഖാന്തരമാണ് റാഞ്ചിയ കപ്പലില്‍ നാവികസേന ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്. മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, പ്രിഡേറ്റര്‍ എംക്യു9ബി, ഇന്റഗ്രല്‍ ഹെലോസ് എന്നിവ ഉപയോഗിച്ച് എംവി ലില നോര്‍ഫോള്‍ക്കിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും നാവിക സേന അറിയിച്ചു. ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിച്ച കപ്പല്‍ റാഞ്ചിയതിന് ഉടനടിതന്നെ മറുപടി നല്‍കിയതായി നാവികസേന വ്യക്തമാക്കിയിരുന്നു.

സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി തല്‍വാര്‍-ക്ലാസ് ഫ്രിഗേറ്റ്‌സും മിസൈല്‍ ബോട്ടുകളും നാല് ഡിസ്‌ട്രോയറുകളായ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് മൊര്‍മുഗാവോ, ഐഎന്‍എസ് ചെന്നൈ എന്നിവയും അറബി കടലില്‍ വിന്യസിച്ചിട്ടുണ്ടായിരുന്നു.

ലൈബീരിയന്‍ പതാകയുള്ള കപ്പലില്‍ സായുധ തട്ടിപ്പുകാര്‍ നുഴഞ്ഞുകയറിയതിന് പിന്നാലെയാണ് ഇന്ത്യ പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമായിരുന്നു സായുധകാരികളായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് കപ്പല്‍ റാഞ്ചിയത്. ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക് പോകുന്നതിനിടെയാണ് സെമാലിയയില്‍ നിന്നും 300 നോട്ടിക്കല്‍ മൈല്‍ കിഴക്ക് നിന്ന് കപ്പല്‍ റാഞ്ചിയത്. വിവരം അറിഞ്ഞയുടനെ ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടുകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷിക്കാന്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ 15 ഇന്ത്യക്കാര്‍ സഞ്ചരിച്ച കപ്പലിനെ റാഞ്ചിയ കടല്‍ക്കൊള്ളക്കാരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല.

മാൾട്ടീസ് പതാക ഘടിപ്പിച്ച വ്യാപാരക്കപ്പൽ അറബിക്കടലിൽ വച്ച് അജ്ഞാതരായ അക്രമികൾ പിടിച്ചെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ കപ്പൽ തട്ടികൊണ്ട് പോയത്. 2008 നും 2013 നും ഇടയിൽ ഈ മേഖലയിൽ കടൽക്കൊള്ളക്കാരുടെ ആക്രമണം ഉയർന്നുവെങ്കിലും ഇന്ത്യൻ നാവികസേന ഉൾപ്പെടെയുള്ള മൾട്ടി-നാഷണൽ മാരിടൈം ടാസ്‌ക് ഫോഴ്‌സിന്റെ യോജിച്ച ശ്രമങ്ങൾ കാരണം പിന്നീട് ക്രമാനുഗതമായി കുറഞ്ഞിരുന്നു.

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ