INDIA

വരുണയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹർജി: സിദ്ധരാമയ്യക്ക് ഹൈക്കോടതി നോട്ടീസ്

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ വരുണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. വരുണയിലെ സമ്മതിദായകനായ ശങ്കർ എന്നയാൾ ഫയൽ ചെയ്ത ഹർജി പരിഗണിച്ചാണ് കർണാടക ഹൈക്കോടതിയുടെ നടപടി. ജനപ്രാതിനിധ്യ നിയമത്തിലെ 100, 123 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം സിദ്ധരാമയ്യയ്ക്ക് അയോഗ്യത കല്പിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഹർജിക്കാധാരം. ഗൃഹ ജ്യോതി, ഗൃഹലക്ഷ്മി, യുവനിധി, ശക്തി പദ്ധതി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ പാട്ടിലാക്കിയ കോൺഗ്രസ് അഴിമതിക്ക് തുല്യമായ കാര്യം ചെയ്തതായാണ് ഹർജിക്കാരന്റെ വാദം.

അടിസ്ഥാനപരമായി ഈ ഉറപ്പുകൾ സ്ഥാനാർഥിയും കോൺഗ്രസ് പാർട്ടിയും നൽകുന്ന വാഗ്ദാനങ്ങളാണ്. അവ സിദ്ദരാമയ്യയുടെ അറിവോടെയും സമ്മതത്തോടെയാണ് നിർമിച്ചത്. ഈ പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കുന്നതിൽ ഉൾപ്പെടെ പങ്കാളിയായ വ്യക്തിയെന്ന നിലയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിമതിയോട് സന്ധി ചെയ്തിരിക്കുകയാണ്. വരുണയിലെ ജനപ്രതിനിധി എന്ന നിലയിൽ തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

വരുണയിലെ വോട്ടർമാർക്കിടയിൽ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടി വിതരണം ചെയ്ത ഗ്യാരണ്ടി കാർഡുകളും ഹർജിക്കൊപ്പം ഹാജരാക്കിയിരുന്നു. ജസ്റ്റിസ് എസ് സുനിൽ ദത്ത് കേസ് സെപ്റ്റംബർ 1ന് വീണ്ടും പരിഗണിക്കും.

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

റുവാണ്ട വംശഹത്യ: 29 വർഷങ്ങൾക്ക് ശേഷം അന്വേഷണം അവസാനിപ്പിച്ച് യുദ്ധക്കുറ്റങ്ങൾക്കുള്ള ട്രൈബ്യൂണൽ

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി