INDIA

വിസ ലഭിച്ചില്ല; പാക് യുവതിയും ജോധ്പൂർ സ്വദേശിയും വീഡിയോകോൾ വഴി വിവാഹിതരായി

വെബ് ഡെസ്ക്

അതിർത്തികളില്ലാത്ത പ്രണയമാണല്ലോ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറും രാജസ്ഥാനിൽനിന്ന് പാകിസ്താനിലേക്ക് പോയ അഞ്ജുവുമെല്ലാം അതിർത്തിയ്ക്കപ്പുറം പ്രണയത്തെ കണ്ടെത്തിയവരായിരുന്നു. അതിനിടെ മറ്റൊരു ഇന്ത്യ - പാക് വിവാഹം കൂടി നടന്നിരിക്കുന്നു, അതും വീഡിയോകോളിലൂടെ. ജോധ്പൂർ സ്വദേശിയും കറാച്ചിക്കാരിയായ പെൺകുട്ടിയുമാണ് വീഡിയോകോളിലൂടെ വിവാഹിതരായത്.

ജോധ്പൂരിൽ നിന്നുള്ള അർബാസ് ഖാനും കറാച്ചി സ്വദേശിയായ അമീനയുമാണ് വധൂവരന്മാർ. അമീനയ്ക്ക് വിസ ലഭിക്കാത്തതിനെ തുടർന്നാണ് വിവാഹം വീഡിയോകോൾ വഴിയാക്കേണ്ടി വന്നത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വീണ്ടും വിസയ്ക്ക് അപേക്ഷ നൽകാനാണ് അമീനയുടെ തീരുമാനം. പാകിസ്താനിൽ നടക്കുന്ന വിവാഹത്തിന് ഇന്ത്യയിൽ അംഗീകാരമില്ലാത്തതിനാലാണ് കറാച്ചിയിലേക്ക് പോകാൻ ശ്രമിക്കാത്തതെന്ന് അർബാസ് പറയുന്നു.

ഇരുവരുടേതും പ്രണയ വിവാഹമല്ല. പാകിസ്താനിലുള്ള അർബാസിന്റെ ബന്ധുക്കൾ വഴിയാണ് വിവാഹലോചന വന്നത്. എത്രയും പെട്ടെന്ന് അമീനയ്ക്ക് വിസ ലഭിച്ച് ഒരുമിച്ച് ജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ചാർട്ടേഡ് അക്കൗണ്ടന്റാണ് അർബാസ്. വീഡിയോ കോൾ വഴി വിവാഹ ചടങ്ങ് മാത്രമല്ല നടന്നത്. ഇരുകുടുംബങ്ങളുടേയും ആഘോഷങ്ങളും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇരുഭാഗത്തും ചടങ്ങുകൾക്ക് എത്തിയിരുന്നു. ജോധ്പൂർ ഖാസിയാണ് വിവാഹകർമങ്ങൾക്ക് നേതൃത്വം നൽകിയത്.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ