INDIA

സുപ്രീംകോടതി നിരോധനം നീക്കിയിട്ടും മാറ്റമില്ല; ബംഗാളിൽ തീയേറ്റർ കാണാതെ 'ദ കേരളാ സ്റ്റോറി'

വെബ് ഡെസ്ക്

നിരോധനം നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് വന്ന് രണ്ടാം ദിവസവും പശ്ചിമ ബംഗാളിൽ പ്രദർശനത്തിനെത്താതെ വിവാദ ചിത്രം ദ കേരളാ സ്റ്റോറി. ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് തീയേറ്റർ ഉടമകൾ വിട്ടു നിന്നതോടെയാണ് തത്വത്തിൽ നിരോധനം പ്രാബല്യത്തിലായത്.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്ന ചിത്രമെന്ന കുപ്രസിദ്ധി നേടിയ കേരള സ്റ്റോറിക്ക് ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനം രണ്ട് ദിവസം മുൻപാണ് സുപ്രീംകോടതി നീക്കിയത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ വിതരണക്കാർ സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകളെ സമീപിച്ചുവെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തീയേറ്റർ ഉടമകളുടെ നിലപാടിൽ മാറ്റമില്ലെന്നും ചിത്രം പ്രദർശിപ്പിക്കാമെന്ന് ആരും വാക്കു നൽകിയിട്ടില്ലെന്നും ബംഗാളിലെ കേരള സ്റ്റോറിയുടെ വിതരണക്കാരനായ സതദീപ് സാഹ പിടിഐയോട് പറഞ്ഞു. പശ്ചിമബംഗാൾ വർഗീയ കലാപമുണ്ടാകുമെന്ന് ആരോപിച്ച് നിരോധനമേർപ്പെടുത്തിയ ചിത്രം പ്രദർശിപ്പിക്കാൻ തീയേറ്റർ ഉടമകൾക്ക് ഭയമാണെന്നും കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്ത സെൻ പ്രതികരിച്ചു. ചിലയിടങ്ങളിൽ നിന്ന് ചിത്രം പ്രദർശിപ്പിക്കാതിരിക്കാൻ ഭീഷണിയുണ്ടെന്ന് തീയേറ്റർ ഉടമകൾ വെളിപ്പെടുത്തിഎന്നും അദ്ദേഹം പറഞ്ഞു.

മെയ് അഞ്ചിന് വിവാദ ചിത്രമായ കേരളം സ്റ്റോറി തീയേറ്ററുകളിൽ എത്തിയത്. കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഐഎസിൽ ചേരുന്നതായാണ് ചിത്രത്തിന്റെ പ്രമേയം. മെയ് എട്ടിന് കേരള സ്റ്റോറിക്ക് പശ്ചിമബംഗാൾ സർക്കാർ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. വിദ്വേഷത്തിന്റെയും അക്രമത്തിന്റേതുമായ സംഭവങ്ങള്‍ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനും വേണ്ടിയാണ് നിരോധനമെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന. സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് നിർമാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി സിനിമയുടെ പ്രദർശന വിലക്ക് നീക്കുകയായിരുന്നു. രാജ്യത്ത് മറ്റെല്ലായിടത്തും ചിത്രം പ്രദർശിപ്പിക്കുന്നുണ്ടല്ലോ എന്നാണ് കോടതി ബംഗാൾ സർക്കാരിനോട് പറഞ്ഞത്.

നേരത്തെ തമിഴ്നാട്ടിലും ചിത്രം പ്രദശനത്തിന് എത്തിയിരുന്നില്ല. സർക്കാർ ഉത്തരവ് ഇല്ലെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ആളുകൾ എത്താത്തതിനെ തുടർന്നും പ്രദശിപ്പിക്കേണ്ടെന്ന് മൾട്ടിപ്ലക്സ് സംഘടനകൾ പ്രദർശനം ഒഴിവാക്കുകയായിരുന്നു.

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; സോളാർ സമരവിവാദത്തിൽ തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി