INDIA

'സഹിഷ്ണുതയുള്ള മുസ്ലീങ്ങൾ കുറവ്, അതുതന്നെ ഉപരാഷ്ട്രപതിയോ ഗവർണറോ ആകാനുള്ള മുഖംമൂടി'; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

വെബ് ഡെസ്ക്

മുസ്ലീം വിരുദ്ധ പരാമർശവുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിങ് ബഘേൽ. രാജ്യത്ത് സഹിഷ്ണുതയുള്ള മുസ്ലീങ്ങൾ വിരലിലെണ്ണാവുന്നവർ മാത്രമെന്നും അതുതന്നെ ഉപരാഷ്ട്രപതി, ഗവർണർ, വൈസ് ചാൻസലർ പദവികൾ ലഭിക്കാൻ സഹിഷ്ണുതയുടെ മുഖംമൂടി അണിഞ്ഞവരെന്നുമാണ് കേന്ദ്രമന്ത്രിയുടെ കണ്ടെത്തൽ. പദവിയൊഴിയുമ്പോഴാണ് ഇത്തരക്കാരുടെ തനിസ്വഭാവം വെളിവാകുന്നത് എന്നും സത്യപാല്‍ സിങ് ബഘേൽ പറഞ്ഞു.

ആര്‍എസ്എസിന്റെ മാധ്യമ വിഭാഗം സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര നിയമ - നീതിന്യായ സഹമന്ത്രിയുടെ വിവാദ പരാമർശം. ''രാജ്യത്ത് വിരലില്‍ എണ്ണാവുന്ന മുസ്ലീങ്ങള്‍ക്ക് മാത്രമാണ് സഹിഷ്ണുതയുള്ളത്. അവരുടെ എണ്ണം ആയിരങ്ങൾ പോലുമില്ല. സഹിഷ്ണുത എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു മുഖം മൂടിയാണ്. അതവർക്ക് ഉപരാഷ്ട്രപതി, ഗവർണർ, വൈസ് ചാൻസലർ തുടങ്ങിയ പദവികൾ നൽകുന്നു. എന്നാൽ കസേരയൊഴിയുമ്പോൾ അവർ യഥാർഥമുഖം കാണിക്കുന്നു.'' മന്ത്രി പറഞ്ഞു.

ഇസ്ലാമിക മതമൗലിക വാദത്തെ രാജ്യം ചെറുക്കണമെന്നും അതിന് സഹിഷ്ണുതയുള്ള മുസ്ലീങ്ങളെ കൂടി ഒപ്പം കൂട്ടണമെന്നും ചടങ്ങിൽ വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കർ പറഞ്ഞിരുന്നു. ഹിന്ദു-മുസ്ലീം ഐക്യത്തിനായി മുഗൾ രാജാവായ അക്ബർ നടത്തിയ ഇടപെടലുകളെ കുറിച്ച് പറഞ്ഞ അദ്ദേഹം, ഈ നടപടികളെ ശിവാജി വരെ പ്രശംസിച്ചിരുന്നു എന്നും അവകാശപ്പെട്ടു. ഈ പ്രസ്താവനകൾ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമർശം. അക്ബറിന്റെ നടപടികൾ വെറും തന്ത്രമായിരുന്നു എന്നു പറഞ്ഞ കേന്ദ്രമന്ത്രി, ഹിന്ദു രാജകുമാരി ജോധയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം പോലും രാഷ്ടീയ തന്ത്രമെന്നും ആരോപിച്ചു.

ദീർഘകാലം രാജ്യത്ത് ഭരണം കയ്യാളിയവരാണ് തങ്ങളെന്നും അതിനാൽ തങ്ങളെങ്ങനെ ഇനി ഭരിക്കപ്പെടുമെന്നുമാണ് രാജ്യത്തെ ന്യൂനപക്ഷം കരുതുന്നതെന്ന മന്ത്രി പറഞ്ഞു. നിലവാരമുള്ള വിദ്യാഭ്യസം നല്‍കുകയാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. മദ്രസയില്‍ പോയി പഠിക്കുന്നത് ഉറുദുവും അറബിയും പേര്‍ഷ്യനുമൊക്കെയാണ്. ഇത്തരം പഠനത്തിലൂടെ അവര്‍ പേർഷ്യൻ ഇമാം ആകുമെന്നും പകരം രസതന്ത്രവും ഭൗതിക ശാസ്ത്രവും പഠിക്കുന്നതിലൂടെ അവര്‍ അബ്ദുൾ കലാമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാന്‍ കൊല്ലംകാരന്‍, അങ്ങനെയൊന്നും വീഴില്ല'; മമത കളിക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസ്

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റങ് പൂനിയക്ക് സസ്‌പെന്‍ഷന്‍

കള്ളക്കടല്‍ പ്രതിഭാസം: സംസ്ഥാനത്ത് തീരദേശം പ്രക്ഷുബ്ധം, അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി

'പോലീസ് അന്വേഷിച്ചത് മരണകാരണമല്ല, രോഹിത് വെമുലയുടെ ജാതി'; ക്ലോഷർ റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്

കുതിച്ചുയര്‍ന്ന് വില, ഉത്പാദനത്തില്‍ ഇടിവ്; കേരളത്തിന്റെ പൈനാപ്പിള്‍ സിറ്റിയിലെ കാഴ്ചകള്‍