KERALA

അരിക്കൊമ്പന്‍ കമ്പം ടൗണില്‍: ഓട്ടോറിക്ഷകൾ തകർത്തു, പരിഭ്രാന്തരായി ജനങ്ങൾ

വെബ് ഡെസ്ക്

ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയായ കമ്പം ടൗണിലെത്തി. മേതക്കാനത്ത് നിന്നും കാട്ടിലൂടെ സഞ്ചരിച്ച് പുലർച്ചയോടെ കമ്പത്തെത്തിയ അരിക്കൊമ്പനെ കണ്ട് പ്രദേശവാസികൾ പരിഭ്രാന്തരായി. നിരവധി വാഹനങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്.

ആനയെ കണ്ട ജനങ്ങൾ ബഹളം വെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് ഒടിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വനപാലക സംഘം എത്തി നടത്തിയ ശ്രമങ്ങളും വിഫലമായി. പരിഭ്രാന്തരായ അരിക്കൊമ്പനെ പേടിച്ച് ഓടാന്‍ ശ്രമിച്ച ഒരു യുവാവിന് പരുക്കേറ്റിട്ടുണ്ട്. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. ആന ചിന്നക്കനാൽ മേഖലയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതായാണ് സൂചന. ജനങ്ങൾ വീട്ടിനകത്ത് തന്നെ തുടരണമെന്ന മുന്നറിയപ്പാണ് തമിഴ്നാട് സർക്കാർ നൽകിയിട്ടുള്ളത്.

ചിന്നക്കനാലില്‍ നിന്ന് ഏപ്രില്‍ 29നാണ് മയക്കുവെടിവെച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം അരിക്കൊമ്പനെ കൊണ്ടുവിട്ടത്.

അമിത് ഷായുടെ വ്യാജ വീഡിയോ: അഞ്ച് കോൺഗ്രസ് ഐടി സെൽ നേതാക്കൾ അറസ്റ്റിൽ

'ഞങ്ങളെ അവർ പൂർണമായും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ്'; താലിബാനിൽനിന്ന് രക്ഷപ്പെട്ട മാധ്യമപ്രവർത്തക പറയുന്നു

പ്രകാശം പരത്തിയ സത്യജിത് 'റേ'

പുരാതന മനുഷ്യ സമൂഹമായ നിയാണ്ടർതാലിലെ സ്ത്രീയുടെ മുഖച്ഛായ പുനഃസൃഷ്ടിച്ച് ശാസ്ത്രലോകം

ചന്ദ്രോപരിതലത്തിൽ ഇതാ ഇവിടെയുണ്ട് വിക്രമും പ്രഗ്യാനും; വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പുറത്ത്