KERALA

കണ്ണൂരില്‍ കാറില്‍ ചാരിനിന്ന കുട്ടിയെ ചവിട്ടിയ സംഭവം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്ക്

കണ്ണൂരില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിയ കേസിലെ പ്രതി പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തലശേരി സിജെഎം കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. രാജസ്ഥാനി കുടുംബത്തിലെ ഗണേഷെന്ന കുട്ടിയെ മര്‍ദിച്ച കേസിലാണ് നടപടി. പ്രതിക്കെതിരെ വധശ്രമം, ഗതാഗതം തടസപ്പെടുത്തല്‍, ബോധപൂര്‍വം പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നവംബര്‍ മൂന്നിന് രാത്രി എട്ടോടെ തലശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം മണവാട്ടി ജംഗ്ഷനിലായിരുന്നു സംഭവം. കാര്‍ നിര്‍ത്തിയ ശേഷം ശിഹ്ഷാദ് കടയിലേക്ക് പോയ സമയത്താണ് ഗണേഷ് കാറില്‍ ചാരി നിന്നത്. പ്രകോപിതനായ പ്രതി കുട്ടിയെ ചവിട്ടി. സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ വൈകിയതിനെതിരെയും വലിയ ആക്ഷേപമുയര്‍ന്നിരുന്നു.

സംഭവം നടന്നയുടന്‍ തന്നെ പോലീസ് ശിഹ്ഷാദിനെ സ്‌റ്റേഷനിലെത്തിച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. പിറ്റേദിവസം രാവിലെ സ്റ്റേഷനിലെത്താനാണ് ആവശ്യപ്പെട്ടത്. നടുവിന് സാരമായി പരുക്കേറ്റ കുട്ടി തലശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലാവകാശ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെട്ടിരുന്നു.

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

'ഇന്ത്യ സഖ്യത്തിന് പുറത്ത് നിന്ന് പിന്തുണ നൽകും, നിബന്ധന മുന്നോട്ടു വച്ച് മമത ബാനർജി

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും