KERALA

കണ്ണൂർ സർവകലാശാല സിലബസിൽ മുൻ മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ; പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

വെബ് ഡെസ്ക്

കണ്ണൂർ സർവകലാശാലയിലെ എംഎ ഇംഗ്ലീഷ് സിലബസിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയുടെ ആത്മകഥ. 'മൈ ലൈഫ് ആസ് എ കോമ്രേഡ്'(ഒരു സഖാവായുള്ള എന്റെ ജീവിതം) എന്ന ആത്മകഥയാണ് സിലബസിൽ സർവകലാശാല ഉൾപ്പെടുത്തിയിരിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിന്റെ ലൈഫ് റൈറ്റിങ് പേപ്പറിൽ കോർ റീഡിങ്ങിനുള്ള പുസ്തകമാണ് മുൻ മന്ത്രിയുടെ ആത്മകഥ
സർവകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സിലബസില്‍നിന്ന്

മഞ്ജു സാറാ രാജൻ തയ്യാറാക്കിയ പുസ്തകം ജഗർനട്ട് പുബ്ലിക്കേഷൻസായിരുന്നു പുറത്തിറക്കിയത്. കണ്ണൂർ സർവകലാശാലയുടെ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിന്റെ ലൈഫ് റൈറ്റിങ് പേപ്പറിൽ കോർ റീഡിങ്ങിനുള്ള പുസ്തകമാണ് മുൻ മന്ത്രിയുടെ ആത്മകഥ. മഹാത്മാ ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ', അംബ്ദേക്കറിന്റെ 'വെയ്റ്റിങ് ഫോർ എ വിസ', സി കെ ജാനുവിന്റെ പുസ്തകം മദര്‍ ഫോറസ്റ്റ്: ദ അണ്‍ ഫിനിഷ്ട് സ്റ്റോറി ഓഫ് സികെ ജാനു എന്നിവയ്‌ക്കൊപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉൾപ്പെടുത്തിയിരിക്കുന്നത്.

സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രൻ സ്വന്തം നിലയ്ക്ക് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയാണ് പുസ്തകം സിലബസിന്റെ ഭാഗമാക്കിയതിന് പിന്നിൽ. പഠന ബോർഡിന് ഗവർണറുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിലവിൽ അങ്ങനെയൊരു സംവിധാനം കണ്ണൂർ സർവകലാശാലയിലില്ല.

കെ കെ ശൈലജയുടെ പുസ്തകം ഉള്‍പ്പെടുത്തിയുള്ള പരിഷ്കരണം സിലബസിന്റെ രാഷ്ട്രീയവത്കരണത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. കോൺഗ്രസ് അനുകൂല സംഘടനകൾ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കെഎസ് യുവും ലക്ഷ്യമിടുന്നത്.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വാട്ടർതീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാല അധ്യാപകൻ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണിയുമായി അമേരിക്ക; പിന്നിലെന്ത്?

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി