KERALA

വിവാഹദിനത്തിൽ വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; പെണ്‍കുട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍

വെബ് ഡെസ്ക്

തിരുവനന്തപുരത്ത് മകളുടെ വിവാഹദിവസം അച്ഛന് ദാരുണാന്ത്യം. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (61) കൊല്ലപ്പെട്ടത്. മകള്‍ ശ്രീലക്ഷ്മിയുടെ മുന്‍ സുഹൃത്ത് ജിഷ്ണുവും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് നടക്കാനിരിക്കെയാണ് വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയത്. ബഹളവും വാക്കേറ്റവും മര്‍ദനത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ശ്രീലക്ഷ്മിയുടെ സൃഹൃത്തായിരുന്ന ജിഷ്ണു , ഇയാളുടെ സഹോദരന്‍ ജിജിന്‍, ശ്യാം , മനു എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇവരും വടശ്ശേരിക്കോണം സ്വദേശികള്‍ തന്നെയാണ്. തര്‍ക്കത്തിനിടെ രാജുവിനെ മണ്‍വെട്ടികൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാലംഗ സംഘത്തെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മരിച്ച രാജു ഓട്ടോ ഡ്രൈവറാണ്. പെണ്‍കുട്ടിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് പ്രേരണയായതെന്നുമാണ് പോലീസ് പറയുന്നത്.

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; സോളാർ സമരവിവാദത്തിൽ തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി