KERALA

കളമശ്ശേരി സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

വെബ് ഡെസ്ക്

ഒക്ടോബർ 29ന് കളമശ്ശേരിയിൽ നടന്ന യഹോവാ സാക്ഷികളുടെ യോഗത്തിൽ നടന്ന സ്‌ഫോടനത്തിൽ മരണപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ചു ലക്ഷം ധനസഹായം അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ്‌ തീരുമാനം. സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കും.

സംഭവസ്ഥലത്ത് വച്ച് രണ്ട് സ്ത്രീകൾ മരണപ്പെട്ടിരുന്നു. ശേഷം ചികിത്സയിലിരുന്ന 12 വയസുകാരിയായ കുട്ടിയും അവസാനം എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലിരുന്ന 69 വയസുകാരിയായ മോളി ജോയിയും മരിച്ചതോടുകൂടി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായിരുന്നു. 26 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

കൊച്ചി കളമശ്ശേരി കൺവെൻഷൻസെന്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ഒക്ടോബർ 29ന് രാവിലെ 9.45നാണ് സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തുതന്നെ മരിച്ച ഒരു സ്ത്രീയെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ദുരൂഹതകൾക്കൊടുവിൽ ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസിൽ കീഴടങ്ങുകയായിരുന്നു. റീമോർട് കണ്ട്രോൾ ഉപയോഗിച്ചാണ് മൂന്നു താവനകളിലായി സ്ഫോടനം നടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. ആദ്യം വിശ്വസിക്കാതിരുന്ന പോലീസ് ഡൊമിനിക് മാർട്ടിൻ തന്നെ തെളിവുകൾ ഹാജരാക്കിയതിനു ശേഷമാണ് ഇയാൾ പ്രതിയാണെന്ന് ഉറപ്പിക്കുന്നത്.

"യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ഒരു ബോംബ് സ്ഫോടനം ഉണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചുവെന്നും എനിക്ക് കൃത്യമായിട്ട് അറിയാം. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണ്" എന്ന് പറഞ്ഞ് മാർട്ടിന്‍ ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കുക്കുകയായിരുന്നു. ശേഷം തൃശൂർ കൊടകര പോലീസ് സ്റ്റേഷനില്‍ മാർട്ടിന്‍ ഹാജരാകുകയായിരുന്നു.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി