KERALA

അസമയത്തെ വെടിക്കെട്ട് നിരോധനം: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി, ഹര്‍ജി നാളെ പരിഗണിക്കും

വെബ് ഡെസ്ക്

ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബഞ്ച് ഉത്തരവ് സുപ്രിം കോടതി വിധിക്ക് വിരുദ്ധമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ ചീഫ് ജസ്റ്റിസ് പരിഗണിക്കും.

സിംഗിള്‍ ബെഞ്ച് ഉത്തരവ് സാഹചര്യം പരിശോധിക്കാതെയാണ്. 2005ല്‍ വെടിക്കെട്ടിന് സുപ്രീംകോടതി ഇളവ് നല്‍കിയിട്ടുണ്ട്.2006ല്‍ സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത വരുത്തി തൃശൂര്‍ പൂരത്തിനുള്‍പ്പെടെ അനുമതി നല്‍കിട്ടുണ്ട്. വെടിക്കെട്ട് ആചാരങ്ങള്‍ക്ക് തടസമില്ലെന്നാണ് സുപ്രീംകോടതി ഉത്തരവുള്ളത്. സിംഗിള്‍ബെഞ്ച് ഈ വിധിയൊന്നും പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

ഒരു ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയില്‍ എല്ലാ ക്ഷേത്രങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയത് ഹര്‍ജിക്കാരന്‍ ഉന്നയിക്കാത്ത വിഷയമാണെന്നും അപ്പീലില്‍ പറയുന്നു. നിലവിലെ സാഹചര്യമോ സുപ്രീംകോടതിയുടെ മുന്‍കാല വിധികളോ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അനധികൃത വെടിമരുന്ന് ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതൊന്നും ഹര്‍ജിക്കാരന്റെ ആക്ഷേപമല്ല. അസമയം എന്നതിന് നിര്‍വചനം നല്‍കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ അപ്പീലില്‍ പറയുന്നു.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ