KERALA

ദൗത്യം വിജയം: അരിക്കൊമ്പന്‍ 'നാടിറങ്ങി', എങ്ങോട്ടെന്നത് രഹസ്യം

വെബ് ഡെസ്ക്

ചിന്നക്കനാലില്‍ ഭീതിപടര്‍ത്തിയ അരിക്കൊമ്പനെ പിടികൂടി. മയക്കുവെടിയേറ്റ അരിക്കൊമ്പനെ കുങ്കിയാനകള്‍ കിണഞ്ഞു ശ്രമിച്ചാണ് വണ്ടിയിലേയ്ക്ക് കയറ്റിയത്. നാല് കുങ്കിയാനകളെയാണ് ഇതിനായി എത്തിച്ചത്. ജെസിബി കൊണ്ട് മണ്ണുമാന്തിയായിരുന്നു ലോറിയിലേയ്ക്കുള്ള വഴിയൊരുക്കിയത്. നാലുകാലുകളിലും വടംകെട്ടിയാണ് അരിക്കൊമ്പനെ വരുതിയിലാക്കിയത്.

നാലുകാലുകളിലും വടംകെട്ടിയാണ് അരിക്കൊമ്പനെ വരുതിയിലാക്കിയത്

ആനയെ വാഹനത്തില്‍ കയറ്റാനുള്ള നടപടികള്‍ക്ക് മഴയും വെല്ലുവിളിയായി. ചിന്നക്കനാല്‍ മേഖലയില്‍ അതിശക്തമായ മഴയും മൂടല്‍ മഞ്ഞുമാണ് അനുഭവപ്പെടുന്നത്. അതിനിടെ ദൗത്യം പൂര്‍ത്തിയാക്കി കുങ്കിയാനകളും മലയിറങ്ങി. അതേസമയം, അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റുന്നത് എന്നതില്‍ ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റുന്നത് എന്നതില്‍ ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല

ആദ്യഡോസ് മയക്കുവെടിയേറ്റ ആന വിരണ്ടോടിയിരുന്നു. തുടര്‍ന്ന് വെറ്റിനറി ഡോക്ടറുമാരുടെ സംഘം തുടര്‍ച്ചയായി നിരീക്ഷിച്ച ശേഷമാണ് കൂടുതല്‍ ഡോസ് നല്‍കിയത്. ബൂസ്റ്റർ ഡോസ് നൽകിയതോടയാണ് അരിക്കൊമ്പൻ മയങ്ങിയത്. ചൂട് കൂടുതലായതിനാല്‍ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ചിരുന്നു. മയങ്ങി നിന്ന ആനയെ പിന്നീട് ശരീരത്തില്‍ വെള്ളം തളിച്ച് തണുപ്പിച്ച ശേഷമാണ് വാഹനത്തിന് അടുത്തേയ്ക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ