KERALA

പിപിഇ കിറ്റ് അഴിമതി: കെ കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത

വെബ് ഡെസ്ക്

മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പി പി ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. 450 രൂപയുടെ പി പി ഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഈ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയിൽ ഹർജി സമർപ്പിച്ചത്.

കോവിഡ് വ്യാപന സമയത്ത് 550 രൂപയ്ക്ക് പിപിഇ കിറ്റുകള്‍ ലഭ്യമാകുമെന്നിരിക്കെ മൂന്നിരട്ടി വിലയ്ക്ക് കിറ്റുകള്‍ ആരോഗ്യവകുപ്പ് സംഭരിച്ചുവെന്നാണ് ആരോപണം. മഹിളാ അപ്പാരൽസ്‌, ക്യാരി വൺ എന്നീ സ്ഥാപനങ്ങളിൽ നിന്നായിരുന്നു നിപാ സമയത്ത് കേരളാ സർക്കാർ പിപിഇ കിറ്റുകൾ വാങ്ങിയിരുന്നത്. ഈ സ്ഥാപനങ്ങൾ 550 രൂപയ്ക്കാണ് കിറ്റ് നൽകിയിരുന്നത്. എന്നാൽ അവരിൽ നിന്ന് വാങ്ങാതെ മഹാരാഷ്ട്രയിൽ നിന്നുള്ള 'സാൻ ഫാർമ' എന്ന സ്ഥാപനത്തിൽ നിന്ന് ഉയർന്ന വിലയ്ക്ക് കിറ്റ് വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

'ഇന്ത്യ സഖ്യത്തിന് പുറത്ത് നിന്ന് പിന്തുണ നൽകും, നിബന്ധന മുന്നോട്ടു വച്ച് മമത ബാനർജി

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും