KERALA

'മിഷന്‍ തണ്ണീര്‍ കൊമ്പന്‍' വിജയകരം; ഇന്ന് രാത്രി തന്നെ ആനയെ കർണാടകയിലെത്തിക്കും

വെബ് ഡെസ്ക്

തണ്ണീർകൊമ്പൻ ദൗത്യം വിജയകരം. കഴിഞ്ഞ 12 മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിൽ പരിഭ്രാന്തി പരത്തിയ കാട്ടാനയെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി. ഇന്ന് രാത്രി തന്നെ ആനയെ കർണാടകയിലേക്ക് കൊണ്ടുപോകും. ആദ്യം രാമപുരയിലെ ക്യാമ്പിലേക്കും തുടർന്ന് ബന്ദിപ്പൂരിലേക്കുമായിരിക്കും തണ്ണീർകൊമ്പനെ കൊണ്ടുപോവുക.

ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്. ഏകദേശം അഞ്ചരയോടെയാണ് ആദ്യ മയക്കുവെടി വെച്ചത്തിനു ശേഷം ഒൻപതേ മുക്കാലോടെയാണ് കൊമ്പനെ വാഹനത്തിന് അടുത്തേക്കെത്തിച്ചത്. രണ്ടുതവണ മയക്കുവെടിയേറ്റ ആന പൂര്‍ണ്ണമായും സാധാരണ ആരോഗ്യനിലയിലായിരുന്നില്ല. ആനയുടെ കാലിന് പരിക്കുള്ളതായി ദൗത്യസംഘം അറിയിച്ചു

രണ്ട് വട്ടം മയക്കുവെടി വെച്ച ശേഷം. ബൂസ്റ്റർ ഡോസും നൽകിയിരുന്നു. വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള തണ്ണീര്‍ എന്നു പേരുള്ള കൊമ്പന്‍റെ പിൻഭാഗത്ത് ഇടതുവശത്തായാണ് ആദ്യം മയക്കുവെടി വെച്ചത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും അനിമൽ ആംബുലൻസും നേരത്തെ തന്നെ സ്ഥലത്തെത്തി.

വാഴത്തോട്ടത്തില്‍നിന്ന് പുറത്തെത്തിക്കാൻ മൂന്ന് കുങ്കിയാനകളെ എത്തിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുങ്കിയാനകൾക്ക് വാഴത്തോട്ടത്തിലേക്ക് വഴിയൊരുക്കി തണ്ണീർകൊമ്പനെ ലോറിയിൽ കയറ്റാനുള്ള ശ്രമമാണ് വിജയം കണ്ടത്.

കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ്‌ പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയിൽ തുറന്നുവിട്ട ആനയാണ് മാനന്തവാടി ടൗണില്‍ ഇറങ്ങിയത്.'ഓപ്പറേഷന്‍ ജംബോ' എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ആനയെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിക്കുന്നത്.

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്