FOOTBALL

പരുക്ക് ഗുരുതരം: ഡിബ്രുയ്ന്‍ നാലുമാസത്തോളം പുറത്തിരിക്കണം

വെബ് ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ കിരീടം നിലനിര്‍ത്താന്‍ തയാറെടുക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടിയായി പരുക്ക്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പരുക്കേറ്റ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രുയ്ന് നാലു മാസത്തോളം കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരുമെന്നതാണ് സിറ്റിയെ വലയ്ക്കുന്നത്.

സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ബേണ്‍ലിക്കെതിരേ ആദ്യപകുതിയിലാണ് ഡിബ്രുയ്‌ന് പരുക്കേറ്റത്. മുടന്തി ഗ്രൗണ്ട് വിട്ട താരം പിന്നീട് വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. ഇന്നലെ പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടുകളിലാണ് താരത്തിന്റെ പരുക്ക് ഗുരുതരമാണെന്നു വ്യക്തമായത്.

പരുക്ക് ഭേദമാകാന്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നു കോച്ച് പെപ് ഗ്വാര്‍ഡിയോള അറിയിച്ചു. ഇതോടെ താരം ദീര്‍ഘകാലം പുറത്തിരിക്കേണ്ടി വരുമെന്നും ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു. ഹാംസ്ട്രിങ്ങിനു പരുക്കേറ്റ താരത്തിന് ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് ഉടന്‍ ക്ലബ് ഉടന്‍ തീരുമാനമെടുക്കും.

പരുക്കിന്റെ പിടിയിലായിരുന്ന ഡിബ്രുയ്നെ ആദ്യ മത്സരത്തില്‍ കളിപ്പിക്കില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള താരത്തെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ ഇറക്കുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ ആദ്യപകുതി പോലും പൂര്‍ത്തിയാക്കാന്‍ ഡിബ്രുയ്നായില്ല. 23-ാം മിനിറ്റില്‍ തന്നെ താരത്തെ പിന്‍വലിക്കേണ്ടി വന്നു. ഡിബ്രുയ്നു പകരം പിന്നീട് മത്തേയു കൊവാസിച്ചാണ് കളിച്ചത്.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ