TENNIS

യുഎസ് ഓപ്പണ്‍ 2023: ബൊപ്പണ്ണ-എബ്ഡണ്‍ സഖ്യം സെമി ഫൈനലില്‍

വെബ് ഡെസ്ക്

യുഎസ് ഓപ്പണ്‍ 2023 പുരുഷ ഡബിള്‍സില്‍ സെമി ഉറപ്പിച്ച് രോഹന്‍ ബൊപ്പണ്ണ-മാറ്റ് എബ്ഡണ്‍ സഖ്യം. ക്വാര്‍ട്ടര്‍ ഫൈനലില്‍ നഥാനിയല്‍ ലാമണ്‍സ്-ജാക്‌സണ്‍ വിത്രോ എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തുകയായിരുന്നു. 7-6,6-1 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ-എബ്ഡണ്‍ സഖ്യത്തിന്റെ ജയം. യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ രണ്ടാം തവണയാണ് ബൊപ്പണ്ണ സെമിയിലെത്തുന്നത്. 2010ലാണ് അദ്ദേഹത്തിന്റെ ആദ്യ യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍ പ്രവേശം.

ഒരു മണിക്കൂറും 28 മിനിറ്റും നീണ്ടു നിന്ന മത്സരത്തിലാണ് ബൊപ്പണ്ണയുടെയും ഓസ്‌ട്രേലിയന്‍ പങ്കാളിയുടെയും ജയം.

ആദ്യ സെറ്റില്‍ എതിരാളികളുടെ കനത്ത വെല്ലുവിളികളെ അതിജീവിച്ച ബൊപ്പണ്ണ-എബ്ഡണ്‍ സഖ്യം രണ്ടാം സെറ്റ് അനായാസം സ്വന്തമാക്കുകയായിരുന്നു. ഒരു മണിക്കൂറും 28 മിനിറ്റും നീണ്ടു നിന്ന മത്സരത്തിലാണ് ബൊപ്പണ്ണയുടെയും ഓസ്‌ട്രേലിയന്‍ പങ്കാളിയുടെയും ജയം. ഓസ്‌ട്രേലിയയുടെ ക്രിസ്റ്റഫര്‍ ഒകോണെല്‍-അലക്‌സാണ്ടര്‍ വുക്കിച്ച് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും ഫ്‌ലഷിങ് മെഡോസിലെ പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് ആന്ദ്രേ ഗോലുബേവ്-റോമന്‍ സഫിയില്ലിന്‍ ജോഡികളെയും തുടര്‍ന്ന് ജൂലിയന്‍ കാഷ്- ഹെന്റി പാറ്റന്‍ എന്നിവരെയും മറികടന്നാണ് ക്വാര്‍ട്ടറില്‍ കടന്നത്.

ഈ വര്‍ഷം ദോഹയിലും ഇന്ത്യന്‍ വെല്‍സിലും നടന്ന ടൂര്‍ണമെന്റുകളിലും ഈ ഇന്തോ-ഓസ്‌ട്രേലിയന്‍ ജോഡി കിരീടങ്ങള്‍ നേടിയിരുന്നു. കൂടാതെ റോട്ടര്‍ഡാമിലും മാഡ്രിഡിലും നടന്ന ടൂര്‍ണമെന്റുകളില്‍ ഫൈനലിലും എത്തിയിരുന്നു. നവംബര്‍ 12 മുതല്‍ 19 വരെ നടക്കാനിരിക്കുന്ന എടിപി ഫൈനലിലേക്കുള്ള പട്ടികയില്‍ ബൊപ്പണ്ണ-എബ്ഡണ്‍ ജോഡി നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഈ സീസണിലെ മികച്ച എട്ട് ജോഡികളാണ് അവിടെ മത്സരിക്കുക.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്