WORLD

കോവിഡ്-19 ഈ വർഷം മുതൽ സീസണൽ പനി പോലെ മാറിയേക്കാം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വെബ് ഡെസ്ക്

സീസണൽ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം കടന്നു വരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാനാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പനി പോലെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലേക്ക് കോവിഡ് മാറുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

'സീസണൽ ഇൻഫ്ലുവൻസയെ നോക്കുന്ന അതേ രീതിയിൽ കോവിഡ്-19 നെ കാണാൻ കഴിയുന്ന കാലം വരുമെന്ന് ഞാൻ കരുതുന്നു. ആരോഗ്യത്തിന് ഭീഷണിയും എന്നാൽ, മരണത്തിന് കാരണമാകുകയും ചെയ്യുന്ന ഒരു വൈറസ്. പക്ഷേ നമ്മുടെ സമൂഹത്തെ തടസപ്പെടുത്താൻ സാധിക്കാത്ത ഒരു വൈറസ്. അത് ഈ വർഷത്തോടെ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു'. ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം വൈറസാണ് ഇന്‍ഫ്‌ളുവന്‍സ. ഹോങ്കോങ് ഫ്‌ളു എന്നും ഈ രോഗം അറിയപ്പെടുന്നു.

ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമാണ് എച്ച്3 എന്‍2. ചുമ, പനി, മൂക്കടപ്പ് , തലവേദന, ശരീര വേദന, ക്ഷീണം, തൊണ്ട വരൾച്ച എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. ചിലരില്‍ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കാണാറുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ ഇന്‍ഫ്‌ളുവന്‍സ വൈറസ് ഉപവിഭാഗമായ എച്ച്3 എൻ2 കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഇൻഫ്ലുവൻസ രോഗബാധിതരുടെയും കടുത്ത ശ്വാസകോശ രോഗികളുടെയും അനുപാതം സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വിസ്മയ പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ ഇഫ്തിഖർ അഹമ്മദ് റിമാൻഡിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണിയുമായി അമേരിക്ക; പിന്നിലെന്ത്?

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി