'ലീല കഥയായിത്തന്നെ ഇരുന്നാല്‍ മതിയായിരുന്നു'; സിനിമയാക്കിയതില്‍ നിരാശ പ്രകടിപ്പിച്ച് ഉണ്ണി ആര്‍

'ലീല കഥയായിത്തന്നെ ഇരുന്നാല്‍ മതിയായിരുന്നു'; സിനിമയാക്കിയതില്‍ നിരാശ പ്രകടിപ്പിച്ച് ഉണ്ണി ആര്‍

'ലീല' സിനിമയെന്ന നിലയിൽ താൻ ഒട്ടും തൃപ്തനല്ലെന്നും, ആ തിരക്കഥ എഴുതാൻ പാടില്ലായിരുന്നു എന്നും ഉണ്ണി ആർ പറയുന്നു

തന്റെ കഥ 'ലീല' സിനിമയാക്കിയതിൽ പാളിച്ച സംഭവിച്ചെന്നും, ആ സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നെന്നും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആർ. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നടന്ന 'കഥകൾകൊണ്ട് മാത്രം' എന്ന സെഷനിലായിരുന്നു ഉണ്ണി ആറിന്റെ പ്രതികരണം. കഥകൾ സിനിമയാകുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ലീല കഥയായിത്തന്നെ ഇരുന്നാല്‍ മതിയായിരുന്നു'; സിനിമയാക്കിയതില്‍ നിരാശ പ്രകടിപ്പിച്ച് ഉണ്ണി ആര്‍
'സവര്‍ണാഹന്തയുടെ മുഖത്തേറ്റ പ്രഹരം, മുമ്പ് അയ്യങ്കാളിയും ചെയ്തിട്ടുണ്ട്'; കവര്‍ചിത്ര വിവാദത്തില്‍ എന്‍എസ് മാധവന്‍

"ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അത് ഞാൻ എഴുതാൻ പാടില്ലായിരുന്നു. ലീല സിനിമയെന്നനിലയ്ക്ക് ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്", ഉണ്ണി ആർ പറഞ്ഞു.

തന്റെ കഥകളിൽ സിനിമയായി മാറിയത് പ്രതി പൂവൻകോഴി, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയവായാണെന്നും ബാക്കിയുള്ള ബി​ഗ്ബിയും ചാർളിയുമെല്ലാം സിനിമകളായി തന്നെ എഴുതിയതാണെന്നും ഉണ്ണി ആർ പറഞ്ഞു.

'ലീല കഥയായിത്തന്നെ ഇരുന്നാല്‍ മതിയായിരുന്നു'; സിനിമയാക്കിയതില്‍ നിരാശ പ്രകടിപ്പിച്ച് ഉണ്ണി ആര്‍
ഉണ്ണി ആര്‍ അഭിമുഖം: അംബേദ്ക്കറുടെ പേരില്‍ ഹാലിളകുന്നവര്‍ക്ക് അദ്ദേഹത്തെ മനസ്സിലായിട്ടില്ല

"സ്വന്തം കഥകൾ സിനിമയാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പിന്നീട് തിരിച്ചറിവുണ്ടായിട്ടുണ്ട്. കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്നും തോന്നിയിട്ടുണ്ട്" ഉണ്ണി ആർ കൂട്ടിച്ചേർത്തു. സെഷനിൽ ഉണ്ണി ആറിനെ കൂടാതെ കഥാകൃത്തുകളായ പി കെ പാറക്കടവ്, ഷാഹിനെ കെ റഫീഖ്, ഫ്രാൻസിസ് നെറോണ എന്നിവരും പങ്കെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in