'വാലിബനെതിരെ ഹേറ്റ് ക്യാംപെയിൻ'; ഫാൻസിന് വേണ്ടിയുള്ള സിനിമയാണെന്നൊരിക്കലും പറഞ്ഞിട്ടില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി

'വാലിബനെതിരെ ഹേറ്റ് ക്യാംപെയിൻ'; ഫാൻസിന് വേണ്ടിയുള്ള സിനിമയാണെന്നൊരിക്കലും പറഞ്ഞിട്ടില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി

വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുതെന്നും പരിചിതമായ രീതി തന്നെ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നതെന്നും ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബനെതിരെ ഹേറ്റ് ക്യാംപെയിൻ നടക്കുന്നുണ്ടെന്നും അത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ കണ്ട് അഭിപ്രായം പറയണമെന്നും എന്നാൽ നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്‌നമല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുതെന്നും പരിചിതമായ രീതി തന്നെ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നതെന്നും ലിജോ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

സോഷ്യൽ മീഡിയ യുദ്ധ ഗ്രൗണ്ട് ആയി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നുണ്ടെന്നും ലിജോ പറഞ്ഞു. പൂർണമായ ബോധ്യത്തോടെയാണ് സിനിമ എടുത്തിരിക്കുന്നത്. മാസ്് ആയിട്ട് ഫാൻസിന് വേണ്ടി എടുക്കുന്ന സിനിമയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചുറ്റിക വെച്ച് തല അടിച്ചു തകർക്കുന്ന ഹീറോയെ അല്ല നമുക്ക് വേണ്ടത്. ഹേറ്റ് ക്യാമ്പയിൻ സിനിമയെ മാത്രമല്ല മനുഷ്യരെ തന്നെ ബാധിക്കുമെന്നും ലിജോ പറഞ്ഞു.

'വാലിബനെതിരെ ഹേറ്റ് ക്യാംപെയിൻ'; ഫാൻസിന് വേണ്ടിയുള്ള സിനിമയാണെന്നൊരിക്കലും പറഞ്ഞിട്ടില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി
'മാസ് സിനിമയായി മാത്രം കാണരുത്, ഇതൊരു ലിജോ ജോസ് പെല്ലിശ്ശേരി ക്ലാസ് കൂടിയാണ്'; ആരാധകരോട് മോഹൻലാൽ

നമ്മുടെ സിനിമ ആസ്വാദനത്തിന് മറ്റൊരാളുടെ വാക്ക് എന്തിന് അടിസ്ഥാനം ആക്കണം. മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെയാണ് അവതരിപ്പിച്ചത്. സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത് മനസ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

മലൈക്കോട്ടൈ വാലിബനെക്കാൾ വലിയ ക്യാൻവാസിൽ പറയേണ്ട ചിത്രമാണ് വാലിബന്റെ പ്രീക്വൽ - പോസ്റ്റ് കഥകളെന്നും വാലിബൻ വേണ്ട വിധത്തിൽ സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ അത്തരമൊന്നിലേക്ക് കടക്കാനാകില്ലെന്നും ലിജോ ജോസ് പറഞ്ഞു.

28 ദിവസമാണ് ഇപ്പൊ ഒരു സിനിമയുടെ മാക്‌സിമം തീയേറ്റർ ആയുസുള്ളത് പരമാവധി ആളുകൾ ഈ സമയത്ത് ഇതിന്റെ സൗണ്ട് ക്വാളിറ്റിയും ദൃശ്യഭംഗിയും എല്ലാം ഉൾപ്പെടുത്തി തീയേറ്ററിൽ നിന്ന് തന്നെ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും മറ്റൊരുവന്റെ വാക്ക് സ്വന്തം അഭിപ്രായമായി സ്വീകരിക്കാതെ എല്ലാവരും ആ സമയം ഉപയോഗപ്പെടുത്തി സിനിമ കാണാൻ ശ്രമിക്കണമെന്നും ലിജോ പറഞ്ഞു.

logo
The Fourth
www.thefourthnews.in