അവാർഡ് നിർണയത്തിൽ നിഴലിച്ചത് വ്യക്തി വിരോധം ;
അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങൾ പുറത്തുവിടണമെന്ന്  എം എ നിഷാദ്

അവാർഡ് നിർണയത്തിൽ നിഴലിച്ചത് വ്യക്തി വിരോധം ; അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങൾ പുറത്തുവിടണമെന്ന് എം എ നിഷാദ്

വിവാദങ്ങളിൽ കഴമ്പുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ

ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കൂടുതൽ ചലച്ചിത്ര പ്രവർത്തകർ രംഗത്ത്. അവാർഡ് നിർണയത്തിൽ നിഴലിച്ചത് രാഷ്ട്രീയമല്ല , മറിച്ച് വൃക്തി വിരോധമാണെന്ന് സംവിധായകൻ എം എ നിഷാദ് ആരോപിച്ചു. അന്തിമ പട്ടികയിലുണ്ടായിരുന്ന 44 ചിത്രങ്ങൾ ഏതൊക്കെയാണെന്ന് അക്കാദമി വെളിപ്പെടുത്തണമെന്നും നിഷാദ് ആവശ്യപ്പെട്ടു. തഴയപ്പെട്ട സിനിമകൾ പ്രേക്ഷകർ വിലയിരുത്തട്ടെയെന്നും നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചെന്നായിരുന്നു വിനയന്റെ ആരോപണം. നേരത്തെ വിനയന് പിന്തുണ നൽകി രംഗത്തെത്തിയ നിഷാദ്, ചലച്ചിത്ര അക്കാദമി ഒരു മാടമ്പിയുടെയും തറവാട് സ്വത്തല്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

പുരസ്കാര വിവാദം: രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാൻ സർക്കാർ; മുഖ്യമന്ത്രിയുടെ നിർദേശം വിനയന്റെ പരാതിയിൽ

ചലച്ചിത്ര അവാർഡ് പ്രഖ്യാപനങ്ങളിൽ വിവാദങ്ങളുണ്ടാകുന്നത് പുതിയ കാര്യമല്ലെന്ന് പറഞ്ഞാണ് നിഷാദിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. എന്നാൽ ഇത്തവണയുണ്ടായിരിക്കുന്നത് അക്കാദമിയുടെ ചെയർമാൻ അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടെന്നുളള ഗുരുതര ആരോപണമാണ്. അത് നിയമ വിരുദ്ധമാണ്. ജൂറിയിലെ തന്നെ രണ്ട് അംഗങ്ങൾ അക്കാദമി ചെയർമാനെതിരേയും, ഒരംഗം പ്രിലിമിനറി കമ്മിറ്റിയിലെ കെ എം മധുസൂദനൻ എന്ന വ്യക്തിയുടെ ഇടപെടലുകളെ കുറിച്ചും പ്രതിപാദിക്കുകയുണ്ടായെന്നും നിഷാദ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ വിവാദങ്ങളിൽ കഴമ്പുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നും നിഷാദ് പറയുന്നു

അവാർഡ് നിർണയത്തിൽ നിഴലിച്ചത് വ്യക്തി വിരോധം ;
അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങൾ പുറത്തുവിടണമെന്ന്  എം എ നിഷാദ്
പുരസ്കാര നിർണയത്തിൽ സമ്മർദമോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ല; വിവാദം തള്ളി ചലച്ചിത്ര അക്കാദമി

"നൂറ്റി അറുപതോളം ചിത്രങ്ങൾ മത്സരത്തിനെത്തി.അതിൽ 44 ചിത്രങ്ങൾ ഫൈനൽ ജഡ്ജിംഗ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കുന്നു.ആ ചിത്രങ്ങൾ ഏതൊക്കെ.അതറിയാൻ ഇവിടുത്തെ പ്രേക്ഷകർക്ക് ആഗ്രഹമുണ്ട് സാർ.ആ ലിസ്റ്റ് അക്കാദമി പ്രസിദ്ധീകരിക്കണം.തഴയപ്പെട്ട സിനിമകൾ പ്രേക്ഷകർ വിലയിരുത്തട്ടെ.അങ്ങനെ തഴയപ്പെട്ട ചിത്രങ്ങളിൽ ആരുടെയെങ്കിലും പ്രകടനങ്ങൾ ഇവർ അവാർഡ് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഭീഷണിയാണോ.അല്ലെങ്കിൽ ആകുമോ.ഇതൊക്കെ പ്രേക്ഷകർ തീരുമാനിക്കട്ടെ." നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.

കലാ സംവിധാനത്തിൽ തനിക്ക് ഇഷ്ടപ്പെട്ടത് 19-ാം നൂറ്റാണ്ടെന്ന് ഗൗതം ഘോഷ്; അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് പറയാനാകില്ല

വിവാദത്തിനാധാരമായ സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് യഥാസമയം റിപ്പോർട്ട് ചെയ്യാത്ത അക്കാദമി സെക്രട്ടറിയുടെ പ്രവൃത്തി കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളികൾ മണ്ടന്മാരല്ല എന്ന് പറഞ്ഞുകൊണ്ടാണ് നിഷാദ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം :

ചലച്ചിത്ര അവാർഡ് വിവാദം...

എല്ലാ അവാർഡ് പ്രഖ്യാപനങ്ങളിലും വിവാദങ്ങളുണ്ടാകാറുണ്ട്...ഒരു പക്ഷെ സ്വജന പക്ഷപാതം,ജൂറിയുടെ ചില തീരുമാനങ്ങൾ,തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് നാളിത് വരെ,അവാർഡ് പ്രഖ്യാപനത്തിൽ വിവാദങ്ങൾ ഉണ്ടായിട്ടുളളത്.. എന്നാൽ ഇക്കുറി അതല്ല സംഭവിച്ചത്...അക്കാദമിയുടെ ചെയർമാൻ അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്നുളള ഗുരുതര ആരോപണമാണ് പുറത്ത് വന്നിട്ടുളളത്...അത് നിയമ വിരുദ്ധമാണ് ജൂറിയിലെ തന്നെ രണ്ട് അംഗങ്ങൾ അക്കാദമി ചെയർമാനെതിരേയും, ഒരംഗം പ്രിലിമിനറി കമ്മിറ്റിയിലെ കെ എം മധുസൂദനൻ എന്ന വ്യക്തിയുടെ ഇടപെടലുകളെ കുറിച്ചും പ്രതിപാദിക്കുകയുണ്ടായി...ജൂറി അംഗം പല സിനിമകളും biased ആയിട്ടാണ് അല്ലെങ്കിൽ നിക്ഷിപ്ത താൽപര്യത്തോടെയാണ് ഇടപെട്ടതെന്ന സത്യം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്..ഈ വിഷയത്തിൽ സാംസ്കാരിക മന്ത്രിയേയോ,വകുപ്പിനേയോ കുറ്റപ്പെടുത്താൻ കഴിയില്ല....കാരണം,ഇതിൽ രാഷ്ട്രീയമില്ല.

അതിനുളള ഉത്തമ തെളിവാണ്,ജൂറി മെമ്പർ മാരിൽ ചിലരുടെ രാഷ്ട്രീയം ''റെയിൽവേസ്റ്റേഷനിൽ പോലും ചുവന്ന കൊടി കണ്ടാൽ ഹാലിളകുന്ന,കമ്മ്യൂണിസ്റ്റ് വിരുദ്ധനായ വിദ്വാൻ,തന്റ്റെ വരകളിലൂടെ സർക്കാറിനേയും,ഇടത് പക്ഷത്തേയും നിരന്തരമായി ആക്ഷേപിക്കുന്ന ,പകൽ കോൺഗ്രസ്സും,രാത്രി ബി ജെ പിയുമായ ക്രിസംഘിയായ ഒരു മാന്യൻ ഈ ജൂറിയിലെ അംഗമായിരുന്നു...'' ചെയർമാന്റ്റെ സ്വന്തം നോമിനിയായ ഈ വ്യക്തി ഹിസ് മാസ്റ്റേഴ്സ് വോയിസായി പ്രവർത്തിച്ചിരുന്നു എന്നാണ്,മനസ്സിലാക്കാൻ കഴിഞ്ഞത്..അത് കൊണ്ട് ഈ അവാർഡ് നിർണ്ണയത്തിൽരാഷ്ട്രീയമല്ല.മറിച്ച് വ്യക്തി വിരോധമാണ് നിഴലിച്ചത്...

തിരശ്ശീലക്കുളളിൽ മുഖം മറച്ചിരിക്കുന്ന ആ ബഹുമാന്യന്റ്റെ സ്വാർത്ഥ താൽപ്പര്യങ്ങളും അന്വഷിക്കേണ്ടേ...നൂറ്റി അറുപതോളം ചിത്രങ്ങൾ മത്സരത്തിനെത്തി...അതിൽ 44 ചിത്രങ്ങൾ ഫൈനൽ ജഡ്ജിംഗ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കുന്നു...ആ ചിത്രങ്ങൾ ഏതൊക്കെ...അതറിയാൻ ഇവിടുത്തെ പ്രേക്ഷകർക്ക് ആഗ്രഹമുണ്ട് സാർ..ആ ലിസ്റ്റ് അക്കാദമി പ്രസിദ്ധീകരിക്കണം..തഴയപ്പെട്ട സിനിമകൾ പ്രേക്ഷകർ വിലയിരുത്തട്ടെ...അങ്ങനെ തഴയപ്പെട്ട ചിത്രങ്ങളിൽ ആരുടെയെങ്കിലും പ്രകടനങ്ങൾ

ഇവർ അവാർഡ് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഭീഷണിയാണോ..അല്ലെങ്കിൽ ആകുമോ..ഇതൊക്കെ പ്രേക്ഷകർ തീരുമാനിക്കട്ടെ...ഇത്തരം തെറ്റായ നടപടികൾ നടന്നിട്ടുണ്ടെങ്കിൽ,അത് സമയാസമയം റിപ്പോർട്ട് ചെയ്യാത്ത അക്കാദമി സെക്രട്ടറിയുടെ പ്രവർത്തി,കുറ്റകരമാണ് എന്ന് പറയാതെ വയ്യ...

മലയാളികൾ മണ്ടന്മാരല്ല ..കേട്ടോ...

logo
The Fourth
www.thefourthnews.in