'അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്ത്ചെയ്യുമെന്ന് ആലോചിച്ചു, അതിനുത്തരമാണ് ഞങ്ങള്‍'; മല്ലികാവസന്തത്തിൽ തൊണ്ടയിടറി പൃഥ്വിരാജ്

'അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്ത്ചെയ്യുമെന്ന് ആലോചിച്ചു, അതിനുത്തരമാണ് ഞങ്ങള്‍'; മല്ലികാവസന്തത്തിൽ തൊണ്ടയിടറി പൃഥ്വിരാജ്

മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മല്ലികാ സുകുമാരനെ ആദരിക്കാന്‍ വേണ്ടി നടത്തിയ പരിപാടിയിലാണ് അമ്മയുടെ അനുഭവങ്ങളെക്കുറിച്ചും, അമ്മയെക്കുറിച്ചുള്ള അഭിമാനത്തിലും ഇരുവരും വാചാലരായത്.

തിരുവനന്തപുരത്ത് നടന്ന മല്ലികാവസന്തം@50 എന്ന പരിപാടിയില്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെക്കവെ വികാരാധീതരായി മലയാളത്തിന്റെ താരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മല്ലികാ സുകുമാരനെ ആദരിക്കാന്‍ വേണ്ടി നടത്തിയ പരിപാടിയിലാണ് അമ്മയുടെ അനുഭവങ്ങളെക്കുറിച്ചും, അമ്മയെക്കുറിച്ചുള്ള അഭിമാനത്തിലും ഇരുവരും വാചാലരായത്.

അച്ഛന്‍ മരിച്ച സമയത്ത് അമ്മ എന്ത് ചെയ്യുമെന്ന് താന്‍ ആശങ്കപ്പെട്ടിരുന്നെന്നും അമ്മ എന്തു ചെയ്തുവെന്നതിന്റെ ഉത്തരമാണ് തങ്ങള്‍ രണ്ടുപേരെന്നും പ്രിഥ്വിരാജ് പറഞ്ഞു. അമ്മയോടൊപ്പം അഭിനയിക്കാനും അമ്മ അഭിനയിച്ച സിനിമ നിര്‍മിക്കാനും അമ്മ അഭിനയിച്ച ചിത്രം സംവിധാനം ചെയ്യാനും പറ്റിയ മകനാണ് താനെന്ന് പറഞ്ഞ പറഞ്ഞ പൃഥി തൊണ്ടയിടറുന്ന വാക്കുകളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.

'അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്ത്ചെയ്യുമെന്ന് ആലോചിച്ചു, അതിനുത്തരമാണ് ഞങ്ങള്‍'; മല്ലികാവസന്തത്തിൽ തൊണ്ടയിടറി പൃഥ്വിരാജ്
ബാഫ്തയിലും 'ഓപ്പണ്‍ഹൈമര്‍'; നടനും സംവിധായകനുമടക്കം ഏഴ് അവാര്‍ഡുകള്‍; എമ്മ സ്‌റ്റോണ്‍ മികച്ച നടി

''സ്വന്തം കര്‍മമേഖലയില്‍ 50 വര്‍ഷം സജീവമായി പ്രവര്‍ത്തിക്കുകയെന്നത് വളരെ ചുരുക്കം ചിലയാളുകള്‍ക്ക് ലഭിക്കുന്ന അത്യപൂര്‍വ ഭാഗ്യമാണ്, പ്രത്യേകിച്ചും സിനിമയില്‍. അമ്മയോടൊപ്പം അഭിനയിക്കാനും അമ്മ അഭിനയിച്ച സിനിമ നിര്‍മിക്കാനും അമ്മയെ സംവിധാനം ചെയ്യാനും എനിക്ക് പറ്റിയിട്ടുണ്ട്. ഇത് മൂന്നും ചെയ്യാന്‍ പറ്റിയ എത്ര മക്കളുണ്ടെന്ന് എനിക്ക് അറിയില്ല. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അമ്മയാണ് കുടുബത്തിലെ ഏറ്റവും കഴിവുള്ള കലാകാരി. ഇനിയും അമ്മയ്ക്ക് കുറെകാര്യങ്ങള്‍ സിനിമയില്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. കലാകാരിയെന്ന നിലയില്‍ അമ്മയെക്കുറിച്ച് സംസാരിക്കാനുള്ള ജ്ഞാനം എനിക്കില്ല.

ഒരു അമ്മ നിലയ്ക്ക്, സ്ത്രീയെന്ന നിലയ്ക്ക് ഞാന്‍ 40-45 വര്‍ഷമായി കാണുന്ന ഒരാളാണ്. ഞാനെന്റെ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മ. അച്ഛന്‍ മരിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലും, ചേട്ടനും ഞാനും അച്ഛന്റെ കൂടെ ആംബുലന്‍സിലുമായിരുന്നു. അന്ന് ഞാന്‍ ആലോചിച്ചിരുന്നു അമ്മയെന്ത് ചെയ്യുമെന്ന്. അമ്മ എന്ത് ചെയ്തുവെന്നതിന്റെ ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നില്‍ക്കുന്ന ഞാനും'', പൃഥി പറഞ്ഞവസാനിപ്പിച്ചു.

കുടുംബത്തോടൊപ്പം മല്ലികാ സുകുമാരൻ
കുടുംബത്തോടൊപ്പം മല്ലികാ സുകുമാരൻ

സമാനരീതിയില്‍, പൃഥ്വിരാജിന് മുമ്പേ സംസാരിച്ച ഇന്ദ്രജിത്തും അമ്മ തന്നെയാണ് കുടുംബത്തിലെ മികച്ച കലാകാരിയെന്ന് പറഞ്ഞിരുന്നു. തങ്ങളുടെ ഭാഗമായി അമ്മ എപ്പോഴും ഉണ്ടായിരുന്നുവെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു.

''സ്‌കൂള്‍ പഠിക്കുന്ന കാലത്തായിരുന്നു അച്ഛന്‍ ഞങ്ങളെ വിട്ട് പോകുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അന്ന് അമ്മയ്ക്ക് 41 , 42 വയസാണ്. വീട്ടമ്മയായി നില്‍ക്കുന്ന സമയത്ത് നമ്മുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്താണ് ചെയ്യേണ്ടതെന്ന പേടിയുണ്ടായിരുന്നു. എന്നാലും അമ്മയുടെ ധൈര്യം കൊണ്ട് നമ്മുടെ കൂടെ ശക്തിയായി കൂടെ നിന്നു. എനിക്കും പ്രിഥ്വിക്കും എന്താണ് വേണ്ടതെന്ന് മനസിലാക്കി വേണ്ട കാര്യങ്ങള്‍ ചെയ്ത് തന്ന് ഞങ്ങളോടൊപ്പം അന്ന് മുതല്‍ ഇന്ന് വരെ ഞങ്ങളുടെ വളര്‍ച്ചയുടെ വലിയ ഭാഗമായയാളാണ് ഞങ്ങളുടെ അമ്മ, മല്ലികാ സുകുമാരന്‍. ഈ അവസരത്തില്‍ അമ്മയോടുള്ള സ്‌നേഹവും നന്ദിയും അറിയിക്കുന്നു'', ഇന്ദ്രജിത്ത് പറഞ്ഞു.

'അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്ത്ചെയ്യുമെന്ന് ആലോചിച്ചു, അതിനുത്തരമാണ് ഞങ്ങള്‍'; മല്ലികാവസന്തത്തിൽ തൊണ്ടയിടറി പൃഥ്വിരാജ്
അന്ന് ദുല്‍ഖറിനു മുന്നില്‍ ഡയലോഗ് മറന്നു, ഇന്ന് നായകന്‍: ഹക്കീം ഷാ

മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് വച്ച് ആഘോഷിച്ചത്. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിയില്‍ ഡോ എം വി പിള്ള, ബിജു പ്രഭാകര്‍ ഐഎഎസ്, ഇന്ദ്രന്‍സ്, മണിയന്‍ പിള്ള രാജു, എം ജയചന്ദ്രന്‍, അഡ്വ ശങ്കരന്‍ കുട്ടി, ഡോ. ഭീമാ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജി സുരേഷ് കുമാര്‍ സ്വാഗതവും, സെക്രട്ടറി ജ്യോതി കുമാര്‍ ചാമക്കാല നന്ദിയും പറഞ്ഞു.

logo
The Fourth
www.thefourthnews.in