രാഞ്ജനയുടെ തുടർഭാഗവുമായി തേരെ ഇഷ്ക് മേം; ധനുഷ് വീണ്ടും ബോളിവുഡിലേക്ക്

രാഞ്ജനയുടെ തുടർഭാഗവുമായി തേരെ ഇഷ്ക് മേം; ധനുഷ് വീണ്ടും ബോളിവുഡിലേക്ക്

2013ൽ തിയറ്ററുകളിലെത്തിയ രാഞ്ജന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

തമിഴ് സൂപ്പർ താരം ധനുഷ് വീണ്ടും ബോളിവുഡിലേക്ക് തിരികെയെത്തുന്നു. ആനന്ദ് എൽ റായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന തേരെ ഇഷ്ക് മേം എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. ഹിമാൻഷു ശർമ്മയും നീരജ് യാദവും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും ഹിമാൻഷു തന്നെയാണ്.

ചിത്രത്തിന് എ ആർ റഹ്മാനാണ് സം​ഗീതമൊരുക്കുന്നത്. ആനന്ദ് എൽ റായിയും ധനുഷും ആദ്യമായി ഒന്നിച്ച രാഞ്ജന എന്ന ചിത്രത്തിന്റെ അടുത്ത ഭാ​ഗമാകും തേരെ ഇഷ്ക് മേം എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ച ടീസറിൽ വേൾഡ് ഓഫ് രാഞ്ജന എന്നും കാണാം. ശങ്കർ എന്ന കഥാപാത്രമായാണ് സിനിമയിൽ ധനുഷ് എത്തുന്നത്. ചിത്രം അടുത്ത വർഷമാകും തീയേറ്ററുകളിൽ എത്തുക.

2013ൽ തിയേറ്ററുകളിലെത്തിയ രാഞ്ജന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പത്ത് വർഷത്തിന് ശേഷമാണ് സംവിധായകൻ ആനന്ദ് എൽ റായിയ്‌ക്കൊപ്പമുള്ള തന്റെ അടുത്ത ഹിന്ദി ചിത്രമായ തേരേ ഇഷ്‌ക് മേൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രമായ ശങ്കറായി ധനുഷ് സംസാരിക്കുന്ന ഒരു വീഡിയോയോടെയാണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. കൈയിൽ കുപ്പിയിലുളള പെട്രോൾ ബോംബുമായി ധനുഷ് ഇരുണ്ട ഇടവഴികളിൽ ഓടുന്നതാണ് വീഡിയോ. “കഴിഞ്ഞ തവണ കുന്ദൻ ആയിരുന്നു, അവൻ സമ്മതിച്ചു. പക്ഷേ ഇത്തവണ ശങ്കറിനെ എങ്ങനെ തടയും?” (പിച്ച്ലി ബാർ തോ കുന്ദൻ താ, മാൻ ഗയാ. പർ ഇസ്സ് ബാർ ശങ്കർ കോ ​​കൈസെ റോക്കോഗെ?)

രാഞ്ജനയുടെ തുടർഭാഗവുമായി തേരെ ഇഷ്ക് മേം; ധനുഷ് വീണ്ടും ബോളിവുഡിലേക്ക്
ധനുഷിനും മാധവനും പിന്നാലെ ആ നേട്ടവുമായി ദളപതി വിജയിയും; അഭിമാന നിമിഷമെന്ന് ആരാധകര്‍

രാഞ്ജനയിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച ധനുഷ് ഷമിതാഭ്, അത്രംഗി റേ തുടങ്ങിയ വളരെ കുറച്ച് ഹിന്ദി ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുളളൂ. രാഞ്ജനയ്ക്ക് ശേഷം, ഹിമാൻഷു ശർമ്മയുടെ രചനയിൽ ആനന്ദ് എൽ റായി സംവിധാനം ചെയ്ത അത്രംഗി റേയിലാണ് ധനുഷ് അഭിനയിച്ചത്. 2015ൽ അമിതാഭ് ബച്ചനൊപ്പം ധനുഷ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഷമിതാഭ്. ചിത്രത്തില്‍ ബച്ചന്റെ ശബ്ദത്തിലായിരുന്നു ധനുഷ് എത്തിയിരുന്നത്. കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

logo
The Fourth
www.thefourthnews.in