തീവ്രതയില്‍ മോക്ക; ജാഗ്രതയോടെ തീരദേശം, ബംഗ്ലാദേശില്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചു

തീവ്രതയില്‍ മോക്ക; ജാഗ്രതയോടെ തീരദേശം, ബംഗ്ലാദേശില്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചു

കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് മോക്ക ബംഗ്ലാദേശ് തീരത്തേക്ക് അടുക്കുന്നത് ആശങ്കയാകുന്നു. രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറയിച്ചു. 12 ജില്ലകളില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.

കോക്സ് ബസാര്‍, ചാറ്റോഗ്രാം, ഫെനി, നോഖാലി, ചാന്ദ്പൂര്‍, ബാരിഷാല്‍, ബോല, പത്വാഖാലി, ജാലാകാത്തി, പിരോജ്പൂര്‍, ബാര്‍ഗുണ ജില്ലകളില്‍ അപകടരമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ആറ് മണിക്കൂറില്‍ വടക്ക് കിഴക്ക് ദിശ ലക്ഷ്യമാക്കിയാണ് കാറ്റിന്റെ ചലനമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 140 കിലോമീറ്ററാണ് നിലവില്‍ കാറ്റിന്റെ വേഗത. ഇത് മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയരുമെന്നാണ് കാലവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്

കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും. അടുത്ത മൂന്നുമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത കൂടാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി

തീവ്രതയില്‍ മോക്ക; ജാഗ്രതയോടെ തീരദേശം, ബംഗ്ലാദേശില്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചു
അതിതീവ്ര ചുഴലിക്കാറ്റായി മോക്ക; ബംഗ്ലാദേശിലും മ്യാന്‍മറിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കും

വ്യാഴാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു ന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത്. ഇന്ത്യൻ തീരത്തിന് സമാന്തരമായി ബംഗ്ലാദേശ് തീരത്തേക്കാണ് മോക്ക ചുഴലിക്കാറ്റിന്റെ സഞ്ചാരം. ന്യൂനമർദത്തിന് രൂപമാറ്റം സംഭവിച്ചതിന് പിന്നാലെ കേരളത്തിലും മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. മോക്ക ബംഗ്ലാദേശിലെയും മ്യാന്‍മറിലെയും മത്സ്യതൊഴിലാളികളെയും തീരദേശവാസികളെയും കാര്യമായി ബാധിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു

logo
The Fourth
www.thefourthnews.in