ഉരുകിയുരുകി ഉരുക്കായ ഫാത്തിമ

ഇനി മത്സരവേദിയില്‍ കേരളത്തെയും ഇന്ത്യയെയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് സ്വപ്നം കാണുകയാണ് ഫാത്തിമ

രണ്ടു കൈ തണ്ടകളിലും മുന്‍ ഭര്‍ത്താവ് ബ്ലേഡിനാല്‍ വരഞ്ഞിട്ട മുറിവുകളില്‍ മുളക് പുരട്ടിയ പൊള്ളുന്ന അനുഭവങ്ങളെല്ലാം താണ്ടിയ ഫാത്തിമയുടെ മുഖത്ത് ഇപ്പോള്‍ പുഞ്ചിരിയുണ്ട്. മിസ് കോഴിക്കോട് വുമണ്‍ ഫിസിക് ആയി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമയുടെ മുഖത്തെ തിളക്കത്തിന് പക്ഷേ പ്രായം മുപ്പത്തിയഞ്ചാണെന്ന് ആരും കണ്ടാല്‍ പറയില്ല. പതിനാലുകാരിയായ മകളുള്ള ഫാത്തിമ 29ാം വയസിലാണ് ജിംനേഷ്യത്തിലെത്തുന്നത്.

എല്ലാവരുമുറങ്ങുമ്പോള്‍ ബാങ്കിന് ഉപ്പ എഴുന്നേല്‍ക്കും മുന്‍പെ ജിനേഷ്യത്തിലെത്തി വര്‍ക്കൗട്ടിനൊടുവില്‍ തിരിച്ചെത്തിയിരുന്ന ഫാത്തിമ ജീവിതത്തില്‍ താന്‍ നടന്ന് തീര്‍ത്ത കഠിനവഴികളേക്കാള്‍ എളുപ്പമാണ് ബോഡി ബില്‍ഡിങ് എന്ന് പറഞ്ഞുവയ്ക്കുന്നു. കോഴിക്കോട് പെരുമണ്ണ നെച്ചിയില്‍താഴം 'ബേത്ത് അല്‍ അറബി'ല്‍ പരേതനായ ഇസാം മുഹമ്മദ് ഇസ്മയിലിന്റെയും സുബൈദയുടെയും മകളാണ് ഫാത്തിമ. ഇനി മത്സരവേദിയില്‍ കേരളത്തെയും ഇന്ത്യയെയും വേണ്ടി പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് സ്വപ്നം കാണുകയാണ് ഫാത്തിമ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in