കോഴിക്കോട് നിപയുടെ ഹോട്സ്പോട്ടാകുന്നത് എന്തുകൊണ്ട്? അടച്ചിടലല്ല, ശാസ്ത്രീയ പരിഹാരമാണ് ആവശ്യം

മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിനിലെ മുൻ പ്രൊഫസർ ഡോ. ടി ജയകൃഷ്ണൻ നിപ സാഹചര്യം വിലയിരുത്തുന്നു

നിപ എപ്പോൾ വേണമെങ്കിലും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള കോഴിക്കോട് ജില്ലയിലെ ഹോട്സ്പോട്ടുകളിൽ നിരന്തരമായ നിരീക്ഷണസംവിധാനമാണ് ആവശ്യമെന്ന് ഈ മേഖലയിലെ വിദഗ്ധനും മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മുൻ പ്രൊഫസറുമായ ഡോ. ടി ജയകൃഷ്ണൻ പറയുന്നു. ഇതിനായി മൃഗസംരക്ഷണവകുപ്പും ആരോഗ്യവകുപ്പും തമ്മിലൊരു ഏകോപനത്തോടെയുള്ള ഇടപെടൽ എല്ലായ്പ്പോഴും ആവശ്യമാണ്. മേഖലയിലെ മൃഗങ്ങളിലെ രോഗങ്ങളും ആളുകളിലെ പനിയുടെ കാരണങ്ങളും വിലയിരുത്താൻ ഒരു സ്ഥിരം സംവിധാനവുമായി മുന്നോട്ടുപോകുന്നതാണ് പ്രായോഗിക പരിഹാരമെന്നും അദ്ദേഹം പറയുന്നു.

സ്വകാര്യ ആശുപത്രികളിൽ അസ്വാഭാവിക മരണം ഉണ്ടായാലും സർക്കാർ നിരീക്ഷണസംവിധാനത്തിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകണം. നിപ പോലുള്ള പകർച്ചവ്യാധികളുണ്ടാകുമ്പോൾ അടച്ചിടല്ല പരിഹാരം, മറിച്ച് ശാസ്ത്രീയമായൊരു ബാലൻസിങ് ആവിഷ്കരിക്കണം. കണ്ടെയ്ൻമെന്റ് സോണുകൾ സൃഷ്ടിക്കുന്നതിന് പകരം, കോണ്ടാക്ട് ട്രേസിംഗ് കണ്ടെത്തി ജാഗ്രതയോടെയുള്ള നിരീക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. റൂട്ട് മാപ്പ് പുറത്തുവിടൽ പോലുള്ള ഇടപെടലുകൾ പേടിയും ഒറ്റപ്പെടുത്തലുമെല്ലാം ഉണ്ടാകുന്നതിന് ഇടയാക്കുമെന്നും ഡോ. ടി ജയകൃഷ്ണൻ പറയുന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in