താപനില 45 ഡിഗ്രി സെൽഷ്യസ്; ഉഷ്ണ തരംഗത്തിൽ  ബീഹാറില്‍ മരണം 12

താപനില 45 ഡിഗ്രി സെൽഷ്യസ്; ഉഷ്ണ തരംഗത്തിൽ ബീഹാറില്‍ മരണം 12

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തുമ്പോഴാണ് ഉഷ്ണ തരംഗമുണ്ടാകുന്നതായി പ്രഖ്യാപിക്കുന്നത്.

ഉഷ്ണ തരംഗത്തെ തുടർന്ന് ബീഹാറിൽ രണ്ട് പോലീസുകാരടക്കം 12 പേര്‍ മരിച്ചു. താപനില 45 ഡിഗ്രി സെൽഷ്യസ് കടന്ന ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണങ്ങളുണ്ടായതെന്നു ബീഹാറിലെ ആരോഗ്യ ഉദ്യോ ഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു സ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഭോജ്പൂരില്‍ ആറ് പേരും റോഹ്താസിൽ രണ്ട് പേരും നളന്ദയിലും ജാമുവിലും ഗയ, പാട്ന എന്നിവിടങ്ങളിലായി മൂന്നു മരണം എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്.

അതേ സമയം സംസ്ഥാനത്ത് ഉഷ്ണ തരംഗം മൂലമുണ്ടായ മരണത്തിൽ ഔദ്യോഗിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നിലവിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അതിനാൽ ഔദ്യോഗിക കണക്ക് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ദുരന്ത നിവാരണ വകുപ്പിലെ ഉദ്യോഗസ്ഥന്റെ പ്രതികരണം.

ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ശേഖരിച്ചു വരികയാണ് . ചൂട് മൂലം രണ്ട് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. എന്നാൽ ഉഷ്ണ തരംഗം മൂലം മരണം സംഭവിച്ചു എന്ന ഔദ്യോഗികമായ റിപ്പോർട്ട് ഒരു ജില്ലയിൽ നിന്നും ലഭിച്ചിട്ടില്ലെവന്നും ഡി എം ഡിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു .

സംസ്ഥാനത്ത് പട്ന , ഗയ ,ഭഗൽപൂർ, റോഹ്താസ് , ഈസ്റ്റ് ചാമ്പരൺ, ഷെയ്ഖ്പുര , ജാമുയി, ഭോജ്പൂർ, വൈശാലി, സീതാമർഹി, ഔറംഗബാദ്, ഖഗാരിയ,ബങ്ക, നവാഡ, നളന്ദ , ശിവാൻ എന്നീ സ്ഥലങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ഈ സ്ഥലങ്ങളിൽ താപനില .

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തുമ്പോഴാണ് ഉഷ്ണ തരംഗമുണ്ടാകുന്നതായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 45 ഡിഗ്രി സെൽഷ്യസിനടുത്താണ് ബീഹാറിലെ പലയിടത്തും രേഖപ്പെടുത്തുന്ന താപനില.

അതേ സമയം പശ്ചിമ ബംഗാൾ ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മുകളിലായി ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഇത് മൺസൂണിനെ സംസ്ഥാനത്തെത്തിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജൂൺ 19 നും 22 നും ഇടയിൽ ബീഹാറിൽ മൺസൂണെത്തുമെന്നാണ് പ്രതീക്ഷയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി .

logo
The Fourth
www.thefourthnews.in