ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തു; ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിന്റെ മാതാപിതാക്കളെ അടിച്ചുകൊന്നു
ഉത്തര്‍പ്രദേശിൽ ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിന്റെ മാതാപിതാക്കളെ അടിച്ചു കൊന്നു. സീതാപൂരിലാണ് ദമ്പതികളായ അബ്ബാസിനെയും ഭാര്യ കമറുള്‍ നിഷയെയും പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മകന്‍ ഷൗക്കത്ത് അടുത്ത വീട്ടിലെ ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു
ദമ്പതികളുടെ മകന്‍ ഷൗക്കത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടുത്ത വീട്ടിലെ ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹം ചെയ്യാനായി പെണ്‍കുട്ടി ഷൗക്കത്തിനൊപ്പം ഇറങ്ങിപോയെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഷൗക്കത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 2020 ലായിരുന്നു ഈ സംഭവം.
പിന്നീട് ജയില്‍ മോചിതനായ ഷൗക്കത്തിനൊപ്പെം പെണ്‍കുട്ടി ഇറങ്ങിപ്പോവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ വൈരാഗ്യത്തിലാണ് ഷൗക്കത്തിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേര്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ട് പേര്‍ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സീതാപൂര്‍ പോലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു.