ചീറ്റകളുടെ മരണം:ഇത്തരമൊരു വലിയ പദ്ധതിയിൽ പ്രതീക്ഷിക്കപ്പെട്ടത്;
പ്രതികരണവുമായി ദക്ഷിണാഫ്രിക്ക

ചീറ്റകളുടെ മരണം:ഇത്തരമൊരു വലിയ പദ്ധതിയിൽ പ്രതീക്ഷിക്കപ്പെട്ടത്; പ്രതികരണവുമായി ദക്ഷിണാഫ്രിക്ക

നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിച്ചതിൽ രണ്ട് ചീറ്റകളാണ് ഈ വർഷം ചത്തത്

നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ രണ്ടെണ്ണം ചത്ത സംഭവത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്ക. ഇത്തരമൊരു വലിയ പദ്ധതിയിൽ പ്രതീക്ഷിച്ച മരണനിരക്കാണിതെന്ന് സൗത്ത് ആഫ്രിക്കൻ സർക്കാർ വ്യക്തമാക്കി. വലിയ മാംസഭുക്കുകളുടെ മാറ്റിപാർപ്പിക്കൽ വളരെ സങ്കീർണ്ണവും സ്വാഭാവികമായും അപകടസാധ്യതയുള്ളതുമാണെന്ന് ദക്ഷിണാഫ്രിക്കയിലെ വനം വകുപ്പ് വ്യക്തമാക്കി.

ചീറ്റകളുടെ മരണം:ഇത്തരമൊരു വലിയ പദ്ധതിയിൽ പ്രതീക്ഷിക്കപ്പെട്ടത്;
പ്രതികരണവുമായി ദക്ഷിണാഫ്രിക്ക
ഒരു മാസത്തിനിടയിൽ കുനോ ദേശീയോദ്യാനത്തിൽ ചത്തത് 2 ചീറ്റകൾ

"2022 സെപ്തംബറിൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് ഇന്ത്യയുടെ കുനോ നാഷണൽ പാർക്കിലേക്ക് ചീറ്റകളെ എത്തിച്ചത്. ഇവയിൽ രണ്ട് ചീറ്റകൾ ചത്തത് ഇത്തരത്തിലുള്ള ഒരു പ്രോജക്റ്റിൽ പ്രതീക്ഷിക്കുന്ന മരണനിരക്കാണ്. വലിയ മാംസഭോജികളുടെ പുനരവലോകനം വളരെ സങ്കീർണ്ണവും സ്വാഭാവികമായും അപകടസാധ്യതയുള്ളതുമാണ്. ചീറ്റകളെ വലിയ പരിതസ്ഥിതികളിലേക്ക് തുറന്നുവിടുന്ന പദ്ധതിയുടെ നിർണ്ണായകഘട്ടമാണ്. അവിടെ ചീറ്റകളുടെ ദൈനം ദിന കാര്യങ്ങളിലെ നിയന്ത്രണങ്ങൾ വളരെ കുറവാണ് "ദക്ഷിണാഫ്രിക്കയിലെ ഫോറസ്ട്രി, ഫിഷറീസ് ആൻഡ് എൻവയോൺമെന്റ് ഡിപ്പാർട്ട്മെന്റ് (DFFE) ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ചീറ്റകളുടെ മരണം:ഇത്തരമൊരു വലിയ പദ്ധതിയിൽ പ്രതീക്ഷിക്കപ്പെട്ടത്;
പ്രതികരണവുമായി ദക്ഷിണാഫ്രിക്ക
കുനോ നാഷ്ണല്‍ പാര്‍ക്കിലെ ചീറ്റകളില്‍ ഒന്ന് ചത്തു

പരിക്കിനും മരണത്തിനും ഉള്ള സാധ്യതകൾ ഇനിയും വർധിക്കും. ഈ അപകടസാധ്യതകളും പുനരവലോകന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും പ്രസ്താവന വ്യക്തമാക്കുന്നു. " വനം, ഫിഷറീസ്, പരിസ്ഥിതി വകുപ്പ് (DFFE) ചീറ്റയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. എന്നാൽ ഇത് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധിയാണെന്നോ മറ്റേതെങ്കിലും ചീറ്റകൾക്ക് ഭീഷണിയാകുമെന്നോ ഉള്ള സൂചനയില്ല. ബാക്കിയുള്ള പതിനൊന്ന് ദക്ഷിണാഫ്രിക്കൻ ചീറ്റകളെ അടുത്ത രണ്ട് മാസത്തിനുള്ളിൽ സ്വതന്ത്രമാക്കി വിടും. പുള്ളിപ്പുലികൾ, ചെന്നായകൾ, സ്ലോത്ത് കരടികൾ, വരയുള്ള കഴുതപ്പുലികൾ എന്നിവയുൾപ്പെടെ നിരവധി ജീവിവർഗങ്ങൾ വസിക്കുന്ന ഇടമാണ് കുനോ നാഷണൽ പാർക്ക്. ഇവയെ സ്വതന്ത്രമാക്കി വിട്ടതിന്റെ ആദ്യവർഷങ്ങളിൽ തന്നെ നിശ്ചിത എണ്ണം ചീറ്റകൾ നഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്", പ്രസ്താവനയിൽ പറയുന്നു.

ചീറ്റകളുടെ മരണം:ഇത്തരമൊരു വലിയ പദ്ധതിയിൽ പ്രതീക്ഷിക്കപ്പെട്ടത്;
പ്രതികരണവുമായി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ ഇന്ത്യയിലെത്തും; ഒരുക്കങ്ങൾ പൂർത്തിയാക്കി കുനോ നാഷണൽ പാർക്ക്

നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിച്ചതിൽ രണ്ട് ചീറ്റകളാണ് ഈ വർഷം ചത്തത്. ഈ വർഷമാദ്യമാണ് അഞ്ച് വയസ്സുകാരി ഷാഷ എന്ന ചീറ്റ ചത്തത്. ഷാഷയ്ക്ക് ഇന്ത്യയില്‍ എത്തിക്കുന്നത് മുമ്പ് തന്നെ വൃക്കയില്‍ അണുബാധയുണ്ടായിരുന്നെന്നും അത് മൂലമാണ് മരണമെന്നും അധികൃതർ അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ഉദയ് എന്ന ആറുവയസ്സുള്ള ചീറ്റ ഏപ്രിൽ 23 നാണ് ചത്തത്. 2022 സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചിരുന്നു. അതിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ നിന്നും ഏഴ് ആണ്‍ചീറ്റകളെയും, അഞ്ച് പെണ്‍ചീറ്റകളെയും എത്തിച്ചിരുന്നു. പ്രൊജക്റ്റ് ചീറ്റ'യുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in