മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തു,
കര്‍ഫ്യൂ പുനഃസ്ഥാപിച്ചു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തു, കര്‍ഫ്യൂ പുനഃസ്ഥാപിച്ചു

തലസ്ഥാനമായ ഇംഫാലിലെ മാര്‍ക്കറ്റിലാണ് സംഘര്‍ഷങ്ങളുടെ തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍

ഏതാനും ദിവസത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് മണിപ്പൂരില്‍ വീണ്ടും മേയ്തി - കുകി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച ഉച്ചയോടെ തലസ്ഥാനമായ ഇംഫാലിലെ ന്യൂചെക്കോണ്‍ മാര്‍ക്കറ്റിലാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂലാംമ്പുലെയ്ന്‍ മേഖലയില്‍ നിരവധി വീടുകള്‍ക്ക് ജനക്കൂട്ടം തീയിട്ടു.

പ്രദേശത്താകെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതോടെ സൈന്യവും അര്‍ധ സൈനിക വിഭാഗവും ക്രമസമാധാന ചുമതല ഏറ്റെടുത്തു. മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ വൈകിട്ട് നാല് മണി വരെ കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തു,
കര്‍ഫ്യൂ പുനഃസ്ഥാപിച്ചു
പ്രതിസന്ധി മറികടക്കാൻ ചീഫ് സെക്രട്ടറിയെ മാറ്റി മണിപ്പൂർ സർക്കാർ; പകരമെത്തുന്നത് മണിപ്പൂരി ഭാഷ അറിയുന്ന വിനീത് ജോഷി

മെയ് ആദ്യമാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങളുടെ തുടക്കം. ഗോത്രവിഭാഗമായ കുകികള്‍ മെയ് മൂന്നിന് സംഘടിപ്പിച്ച മാര്‍ച്ചാണ് അക്രമസംഭവങ്ങളുടെ തുടക്കം. മേയ്തി വിഭാഗം പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെയായിരുന്നു പ്രതിഷേധം. കുകികളെ സംരക്ഷിത വനമേഖലയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധം ഇരട്ടിയാക്കി. മുഖ്യമന്ത്രിയ എന്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിതമായി ഗോത്ര വിഭാഗത്തെ വനങ്ങളില്‍ നിന്നും നീക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കുകികളുടെ ആരോപണം

പിന്നീട് ഇംഫാലിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവിഭാഗവും ഏറ്റുമുട്ടി. ഏകദേശം രണ്ടാഴ്ച ഇരുകൂട്ടരും തമ്മിലുള്ള അക്രമസംഭവങ്ങള്‍ പതിവായിരുന്നു. എഴുപതിലേറെപേര്‍ കൊല്ലപ്പെട്ടു. കോടികളുടെ നാശനഷ്ടമുണ്ടായി. ആയിരക്കണക്കിനാളുകള്‍ക്ക് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്നു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തു,
കര്‍ഫ്യൂ പുനഃസ്ഥാപിച്ചു
'അക്രമങ്ങള്‍ക്ക് ബിജെപി പിന്തുണ'; മണിപ്പൂര്‍ വിഷയത്തിൽ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

മണിപ്പൂരിലെ ജനസംഖ്യയില്‍ 64 ശതമാനവും മേയ്തികളാണ്. സംസ്ഥാനത്തെ 10 ശതമാനം ഭൂമി ഇവരുടെ കൈവശമാണ്. മലയോരമേഖലകളില്‍ ഗോത്ര പദവിയില്ലാത്ത മേയ്തികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുവാദമില്ല. അതുകൊണ്ടുതന്നെ പട്ടികവര്‍ഗ പദവി ലഭിച്ചാല്‍ മലയോരമേഖലയില്‍ ഭൂമി വാങ്ങാനാകുമെന്ന് അവര്‍ ലക്ഷ്യം വയ്ക്കുന്നു.

മണിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിലും സംഘര്‍ഷങ്ങള്‍ തടയുന്നതിലും സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര സര്‍ക്കാരും വിലയിരുത്തിയിരുന്നു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തു,
കര്‍ഫ്യൂ പുനഃസ്ഥാപിച്ചു
മണിപ്പൂർ സംഘർഷം: ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്, ആശങ്ക അറിയിച്ച് സിബിസിഐ
logo
The Fourth
www.thefourthnews.in