ഇലക്ടറല്‍ ബോണ്ട് സംഭാവന: സാന്റിയാഗോ മാർട്ടിന്‍ ഒന്നാമത്, 1368 കോടി രൂപ; മുന്നിലുള്ള കമ്പനികളില്‍ മൂന്നും ഇഡി റഡാറിലുള്ളവ

ഇലക്ടറല്‍ ബോണ്ട് സംഭാവന: സാന്റിയാഗോ മാർട്ടിന്‍ ഒന്നാമത്, 1368 കോടി രൂപ; മുന്നിലുള്ള കമ്പനികളില്‍ മൂന്നും ഇഡി റഡാറിലുള്ളവ

രാഷ്ട്രീയ ഫണ്ടിങ് സുത്യാര്യമാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഇന്നലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്

2019 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവില്‍ രാഷ്ട്രീയ പാർട്ടികള്‍ക്കായി ഏറ്റവും ഉയർന്ന തുക ഇലക്ടറല്‍ ബോണ്ടുകളായി സംഭാവന ചെയ്ത കമ്പനികളില്‍ മൂന്നെണ്ണം എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റേയും (ഇഡി) ആദായനികുതി വകുപ്പിന്റേയും അന്വേഷണം നേരിടുന്നവ. ഫ്യൂച്ചർ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സർവീസ് ലിമിറ്റഡ്, മേഘ എഞ്ചിനീറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (എംഇഐഎല്‍), വേദാന്ത പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍.

ഇല‌ക്ടറല്‍ ബോണ്ട് നല്‍കിയവരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിനാണ്. സാന്റിയാഗോ മാർട്ടിന് കീഴിലാണ് ഫ്യൂച്ചർ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സർവീസ് ലിമിറ്റഡ് കമ്പനി. 1368 കോടി രൂപ മൂല്യമുള്ള ഇലക്‌ടറല്‍ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്.

2019 മുതല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം നേരിടുന്ന കമ്പനിയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരധോന നിയമവുമായി ബന്ധപ്പെട്ട് 2023ല്‍ കോയമ്പത്തൂരിലും ചെന്നൈയിലുമായി ഇഡി തിരച്ചില്‍ നടത്തിയിരുന്നു. കേരളത്തില്‍ സിക്കിം സർക്കാരിന്റെ ലോട്ടറി വിറ്റതുമായി ബന്ധപ്പെട്ട സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണമെന്നാണ് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇലക്ടറല്‍ ബോണ്ട് സംഭാവന: സാന്റിയാഗോ മാർട്ടിന്‍ ഒന്നാമത്, 1368 കോടി രൂപ; മുന്നിലുള്ള കമ്പനികളില്‍ മൂന്നും ഇഡി റഡാറിലുള്ളവ
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി; പണം നല്‍കിയത് വമ്പന്‍ കമ്പനികള്‍, സിപിഎമ്മും സിപിഐയും വാങ്ങിയില്ല

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മേഘ എഞ്ചിനീറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (എംഇഐഎല്‍) ആണ്. 966 കോടി രൂപയുടെ ഇലക്ട‍റല്‍ ബോണ്ടുകളാണ് 1989ല്‍ അഡ്രാ പ്രദേശില്‍ സ്ഥാപിതമായ കമ്പനി വാങ്ങിയത്. ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, റോഡ്-കെട്ടിട നിർമാണം, ടെലികോം എന്നിങ്ങനെ നിരവധി പദ്ധതികളുടെ ഭാഗമായിട്ടുണ്ട് കമ്പനി. മെഡിഗാഡ ബാരേജ് വെള്ളത്തിനടിയിലായതോടെ കാലേശ്വരം പദ്ധതി വിവാദത്തില്‍പ്പെടുകയും അഴിമതി ആരോപണം നേരിടുകയും ചെയ്തിരുന്നു.

പോളവാരം ഡാം പ്രൊജക്ട്, മിഷന്‍ ഭഗീരത (കുടിവെള്ള പദ്ധതി), തൂത്തുക്കുടി തെർമല്‍ പവർ പ്രൊജക്ട് എന്നിങ്ങനെ നിരവധി സുപ്രധാന പദ്ധതികളുടെ ഭാഗമാണ് എംഇഐഎല്‍.

ക്വിക്ക് സപ്ലെ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 410 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ കമ്പനി വാങ്ങിയതായാണ് കണക്കുകള്‍. കമ്പനിയുടെ ഡയക്ടർമാരിലൊരാള്‍ റിലയന്‍സ് ഗ്രൂപ്പിലെ ഡയറക്ടറാണെന്നും റിപ്പോർട്ടുകളുണ്ട്.

അനില്‍ അഗർവാളിന്റെ വേദാന്ത പ്രൈവറ്റ് ലിമിറ്റഡാണ് പട്ടികയില്‍ പിന്നിലായുള്ളത്. ഖനനം, ടെക്നോളജി, ഊർജം എന്നീ മേഖല കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന കമ്പനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 376 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് വാങ്ങിയത്.

ഇലക്ടറല്‍ ബോണ്ട് സംഭാവന: സാന്റിയാഗോ മാർട്ടിന്‍ ഒന്നാമത്, 1368 കോടി രൂപ; മുന്നിലുള്ള കമ്പനികളില്‍ മൂന്നും ഇഡി റഡാറിലുള്ളവ
കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍, എന്താണ് സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട്?

377 കോടി രൂപയുടെ ഇലക്‌ടറല്‍ ബോണ്ടുകള്‍ വാങ്ങിയ ഹല്‍‌ദിയ എനെർജി ഗ്രൂപ്പാണ് പട്ടികയിലെ അടുത്ത പ്രമുഖ കമ്പനി. ആർ പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണിത്. കൊല്‍ക്കത്തയിലേക്കും സമീപ പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്ന 600 മെഗാവാട്ടിന്റെ താപനിലയം വികസിപ്പിച്ചെടുത്തത് കമ്പനിയായിരുന്നു.

എസല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (225 കോടി) വെസ്റ്റേണ്‍ യുപി പവർ ട്രാന്‍സ്മിഷന്‍ കോ (220 കോടി), ഭാരതി എയർട്ടല്‍ ലിമിറ്റഡ് (198 കോടി) കെവെന്റർ ഫുഡ്‌പാർക്ക് ഇന്‍ഫ്ര ലിമിറ്റഡ് (195 കോടി), എംകെജെ എന്റർപ്രൈസസ് ലിമിറ്റഡ് (192 കോടി) എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള മറ്റ് കമ്പനികള്‍.

ഇലക്ടറല്‍ ബോണ്ട് സംഭാവന ചെയ്ത വ്യക്തികളുടെ പട്ടികയില്‍ ലക്ഷ്മി നിവാസ് മിട്ടലാണ് ഒന്നാമത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റീല്‍ വ്യവസായിയാണ് ലക്ഷ്മി നിവാസ് മിട്ടല്‍‍. 35 കോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളാണ് ലക്ഷ്മി നിവാസ് മിട്ടല്‍ വാങ്ങിയത്. കെ ആർ രാജ ജെ ടി (25 കോടി രൂപ), രാഹുല്‍ ഭാട്ടിയ (20 കോടി), ഇന്‍ഡർ ജെയിസിംഘാനി (14 കോടി), രജേഷ് മന്നാലാല്‍ അഗർവാള്‍ (13 കോടി) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുള്ളവർ.

logo
The Fourth
www.thefourthnews.in