അപസ്മാരം മാനസിക വിഭ്രാന്തിയല്ല, വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ല: ബോംബെ ഹൈക്കോടതി

അപസ്മാരം മാനസിക വിഭ്രാന്തിയല്ല, വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ല: ബോംബെ ഹൈക്കോടതി

ജസ്റ്റിസുമാരായ വിനയ് ജോഷി, വാത്മീകി എസ്എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്

അപസ്മാരം ഭേദമാക്കാനാവാത്ത അസുഖമോ മാനസിക വിഭ്രാന്തിയോ അല്ലെന്നും അതിന്റെ പേരില്‍ വിവാഹ മോചനം നല്‍കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. പങ്കാളിക്ക് അപസ്മാരമുണ്ടെന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാത്മീകി എസ്എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഭാര്യയ്ക്ക് അപസ്മാരമാണെന്ന് ചൂണ്ടിക്കാട്ടി വിവാഹ ആവശ്യപ്പെട്ട് മുപ്പത്തിമൂന്നുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി. അപസ്മാരം ഭേദമാക്കാനാവാത്ത രോഗമോ മാനസിക വിഭ്രാന്തിയോ മാനസിക വൈകല്യമോ ആയി കണക്കാക്കാനാവില്ലെന്ന് ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

അപസ്മാരം മാനസിക വിഭ്രാന്തിയല്ല, വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ല: ബോംബെ ഹൈക്കോടതി
ഡൽഹിയിൽ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്നു

ഹിന്ദു വിവാഹനിയമം 13 (1) വകുപ്പനുസരിച്ച് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ഹര്‍ജി നല്‍കിയത്. പങ്കാളികളില്‍ ഒരാള്‍ക്ക് മാറാരോഗമോ മാനസിക രോഗമോ ഉണ്ടെങ്കില്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് പറയുന്നത്. തന്റെ ഭാര്യയ്ക്ക് അപസ്മാരമാണെന്നും ഇത് ഒരു തരത്തിലുള്ള മാനസിക വിഭ്രാന്തിയാണെന്നും അത് ക്രൂരതയാണെന്നും ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സൂചിപ്പിച്ചായിരുന്നു ഹര്‍ജി.

തനിക്ക് ചുഴലിയുണ്ടെന്നും എന്നാല്‍ അത് മാനസികനിലയെ ബാധിക്കാറില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി. അപസ്മാരമുള്ള ഏതൊരാള്‍ക്കും സാധാരണജീവിതം നയിക്കാന്‍ സാധിക്കുമെന്നാണ് മെഡിക്കല്‍ രേഖകൾ വ്യക്തമാക്കുന്നതെന്ന് കോടതി പറഞ്ഞു.

അപസ്മാരം മാനസിക വിഭ്രാന്തിയല്ല, വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ല: ബോംബെ ഹൈക്കോടതി
ഭ്രഷ്ടും അയിത്തവും ഇപ്പോൾ ജാതിയും കടന്ന് യൂണിയനിലേക്ക് ചേക്കേറി; നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് ഗാനരചയിതാവ് സുജേഷ് ഹരി

പരാതിക്കാരന്റെ ഭാര്യയ്ക്ക് ചുഴലി മാത്രമെയൂള്ളുവന്നും അത് അപസ്മാരമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. ഇനി അവര്‍ക്ക് അപസ്മാരം ഉണ്ടെന്ന് കണ്ടെത്തിയാല്‍ പോലും അത് ഒരു മാനസിക പ്രശ്‌നമായി കണക്കാക്കാനാവില്ല. മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നത് യുവതിക്ക് അപസ്മാരമില്ലെന്നാണ്. ഇനി ഉണ്ടെങ്കിൽ തന്നെ അപസ്മാരമുള്ളവർക്ക് സാധാരണജീവിതം നയിക്കാനാവുമെന്നാണ് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

logo
The Fourth
www.thefourthnews.in