പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ, വിക്രമാദിത്യ സിങ്, മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്‌  സുഖു
പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ, വിക്രമാദിത്യ സിങ്, മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്‌ സുഖു

ഹിമാചലില്‍ തത്കാലം പ്രതിസന്ധിയില്ല; വിക്രമാദിത്യ വഴങ്ങിയെന്ന് നിരീക്ഷകര്‍, കോണ്‍ഗ്രസിന് ആശ്വാസം

ചര്‍ച്ചകള്‍ തീരുംവരെ മന്ത്രിസ്ഥാനത്ത് രാജിവയ്ക്കില്ലെന്ന് വിക്രമാദിത്യ സിങും വ്യക്തമാക്കി

ഹിമാചല്‍ പ്രദേശില്‍ തത്കാലം പ്രതിസന്ധിയില്ലെന്ന് കോണ്‍ഗ്രസ് നിരീക്ഷകര്‍. ഇത് വ്യക്തമാക്കി എഐസിസി നിരീക്ഷകര്‍ ഇന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. വിമതനീക്കം നടത്തിയ എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ തീരുംവരെ മന്ത്രിസ്ഥാനത്ത് രാജിവയ്ക്കില്ലെന്ന് വിക്രമാദിത്യ സിങും വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് ക്യാംപില്‍ ആശ്വാസത്തിന്റെ കാറ്റ് വീശിത്തുടങ്ങുന്നത്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ഭുപേഷ് ബാഗേല്‍, ഭൂപേന്ദ്ര സിങ് ഹൂഡ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് പ്രശ്‌നപരിഹാരത്തിലേക്ക് വഴിതുറന്നത്. വിക്രമാദിത്യയുമായി ചര്‍ച്ച നടത്തിയ ഇവര്‍, ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നാണ് സൂചന. ഇതോടെ, ഉത്തരന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തത്കാലം തിരിച്ചടി നേരിട്ടു.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ് രാജി പ്രഖ്യാപിച്ചത്

വിക്രമാദിത്യയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്‌ സുഖു നേരത്തെ പറഞ്ഞിരുന്നു. വിക്രമാദിത്യ സിങ് തനിക്ക് സഹോദര തുല്യനാണെന്നും രാജി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സുഖുവിന്റെ പ്രതികരണം. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ് രാജി പ്രഖ്യാപിച്ചത്.

പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ, വിക്രമാദിത്യ സിങ്, മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്‌  സുഖു
മരിച്ചിട്ടും തീരാത്ത പിണക്കം; പ്രതിമയുടെ രൂപത്തില്‍ സുഖുവിനെ വിരട്ടുന്ന വീര്‍ഭദ്ര സിങ്

മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ. രാജിക്ക് ശേഷം വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. പിതാവിന്റെ പ്രതിമ സ്ഥാപിക്കാനായി സര്‍ക്കാരിനോട് ഒരുതുണ്ട് സ്ഥലം ആവശ്യപ്പെട്ടിട്ട് അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ''പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കി കൊടുത്ത വ്യക്തിയുടെ പ്രതിമ സ്ഥാപിക്കാന്‍ മാല്‍ റോഡില്‍ ഒരുതുണ്ട് ഭൂമി കണ്ടത്താന്‍ അവര്‍ക്കായില്ല'', എന്നായിരുന്നു വിക്രമാദിത്യ സിങിന്റെ വൈകാരിക പ്രസ്താവന.

''ഞങ്ങള്‍ വികാരാധീനരായ ആളുകളാണ്. പദവികള്‍ ഞങ്ങള്‍ കാര്യമാക്കുന്നില്ല. പക്ഷേ, ഒരു പരസ്പര ബഹുമാന ബോധം ഉണ്ടാകേണ്ടതുണ്ട്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ അത് ചെയ്തില്ല. എനിക്ക് മുറിവേറ്റു, അത് രാഷ്ട്രീയപരമല്ല, വൈകാരികമാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഷയം അവതരിപ്പിച്ചിട്ടും ഒന്നും നടന്നില്ല'', അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടെന്ന് സുഖ്വീന്ദര്‍ സിങ് സുഖു അവകാശപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന് ശേഷം നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും അഞ്ചുവര്‍ഷം ഭരിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെ, ബജറ്റ് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ഉള്‍പ്പെടെ പതിനഞ്ച് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത നിയമസഭ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാക്കിയുള്ള പത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു.

പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ, വിക്രമാദിത്യ സിങ്, മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്‌  സുഖു
പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പാക്കും; വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്ന് റിപ്പോർട്ട്

അതേസമയം, രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ നോട്ടീസ് നല്‍കി. എംഎല്‍എമാര്‍ക്ക് എതിരെ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആറ് എംഎല്‍എമാര്‍ പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in