കർണാടകയ്ക്കുപിന്നാലെ ത്രിപുരയിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് വിലക്ക്; ചോദ്യം ചെയ്ത വിദ്യാർഥിക്ക് ക്രൂരമർദനം

കർണാടകയ്ക്കുപിന്നാലെ ത്രിപുരയിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് വിലക്ക്; ചോദ്യം ചെയ്ത വിദ്യാർഥിക്ക് ക്രൂരമർദനം

വിദ്യാർഥിയെ സ്‌കൂളിന് മുന്നിൽ വച്ച് മർദിച്ചപ്പോൾ പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർ സ്‌കൂളിലുണ്ടായിരുന്നെങ്കിലും ആരും തടയാനെത്തിയില്ല

ത്രിപുരയിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ മുസ്ലിം പെൺകുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞു. വിലക്ക് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥിയായ മുസ്ലിം ആൺകുട്ടിക്ക് മർദനമേറ്റു.

സെപാഹിജല ജില്ലയിലെ കരൈമുറ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. അലിയാജ് സർക്കാർ സുമൻ എന്ന പതിനാറുകാരനാണ് സ്കൂളിന് പുറത്തുവച്ച് മർദനമേറ്റത്.

വിദ്യാർഥിയെ സ്‌കൂളിന് മുന്നിൽ വച്ച് വലിച്ചിഴച്ച് മർദിച്ചപ്പോൾ പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർ സ്‌കൂളിലുണ്ടായിരുന്നെങ്കിലും അതിക്രമം തടയാൻ ആരും എത്തിയില്ല. അക്രമികൾ പുറത്തുനിന്നുള്ളവരാണെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

കർണാടകയ്ക്കുപിന്നാലെ ത്രിപുരയിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് വിലക്ക്; ചോദ്യം ചെയ്ത വിദ്യാർഥിക്ക് ക്രൂരമർദനം
'വൈവാഹിക നിലയല്ല സ്ത്രീയുടെ വ്യക്തിത്വം'; വിധവയായതിനാല്‍ അമ്പലത്തിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

സംഭവം നടക്കുന്നതിന് ഒരാഴ്ച മുൻപ് വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെട്ട പൂർവ വിദ്യാർഥി സംഘം സ്‌കൂളിലെത്തി പ്രധാനാധ്യാപകനായ പ്രിയതോഷ് നന്ദിയെ കണ്ടിരുന്നു. മുസ്ലീം പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളിൽ പ്രവേശിപ്പിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം. സർക്കാർ നിർദേശിച്ചിട്ടുള്ള യൂണിഫോം സ്‌കൂളിൽ പാലിക്കുന്നില്ലെന്നും അതിനാൽ ഹിജാബ് നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന്, സർക്കാരിൽനിന്ന് പ്രത്യേക അനുവാദം ലഭിച്ചിട്ടില്ലാത്തതിനാൽ ഹിജാബ് ധരിച്ച് വരരുതെന്ന് വിദ്യാർഥികൾക്ക് പ്രധാനാധ്യാപകൻ നിർദേശം നൽകി.

കർണാടകയ്ക്കുപിന്നാലെ ത്രിപുരയിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് വിലക്ക്; ചോദ്യം ചെയ്ത വിദ്യാർഥിക്ക് ക്രൂരമർദനം
'നൂഹിലെ വർഗീയ കലാപത്തിന് പിന്നിൽ ഗൂഢാലോചന'; ആവശ്യമെങ്കിൽ ഇനിയും ബുള്‍ഡോസര്‍ പ്രയോഗമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി

സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇവിടെ കനത്ത സുരക്ഷാ വലയം പോലീസ് ഒരുക്കിയിട്ടുണ്ട്. സ്ഥിഗതികൾ വഷളാകാതെ ഇരിക്കാൻ മുൻകരുതൽ നടപടിയെന്നോണം സ്‌കൂളിലെ ക്ലാസുകൾ നിർത്തിവച്ചിരിക്കുകയാണ്.

എന്നാൽ ഇത് വർഗീയ പ്രശ്‌നമല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in