കുറഞ്ഞ വരുമാനനിരക്ക്, വേതനമില്ലാതെ ജോലി, മോശം തൊഴിൽസാഹചര്യം;  സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തൊഴിൽ മേഖല

കുറഞ്ഞ വരുമാനനിരക്ക്, വേതനമില്ലാതെ ജോലി, മോശം തൊഴിൽസാഹചര്യം; സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തൊഴിൽ മേഖല

വേതനമില്ലാത്ത തൊഴിലുകൾ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്

തൊഴിൽ നിരക്ക് വർധിച്ചെങ്കിലും രാജ്യത്തെ തൊഴിൽമേഖല കടന്നുപോകുന്നത് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ കൂടുതൽ മോശം സ്ഥിതിയിലൂടെയെന്ന് റിപ്പോർട്ട്. കോവിഡിന് ശേഷം ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ തൊഴിൽ സാഹചര്യങ്ങളും തൊഴിൽ സ്വഭാവും വരുമാന നിരക്കും മുൻപത്തേക്കാൾ താഴേക്ക് പതിച്ചെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വയംതൊഴിലുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞതും സ്ത്രീകൾക്ക് വേതനമില്ലാത്ത ജോലി, കുറഞ്ഞ വരുമാനം തുടങ്ങിയ പ്രതിസന്ധികൾ ഇന്ത്യയുടെ സാമ്പത്തിക മേഖലകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന കണക്കുകൾ വലിയ തോതിൽ ആഘോഷിക്കപ്പെടുമ്പോഴും അതിന്റെ സത്യാവസ്ഥ ഇതാണെന്നാണ്‌ 2022-23 ലെ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (PLFS) റിപ്പോർട്ട് പറയുന്നത്. ഏകദേശം 4.2 ലക്ഷം ആളുകളെ പ്രതിനിധീകരിക്കുന്ന ഒരു ലക്ഷം വീടുകളിൽ നടത്തിയ വാർഷിക സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്

കുറഞ്ഞ വരുമാനനിരക്ക്, വേതനമില്ലാതെ ജോലി, മോശം തൊഴിൽസാഹചര്യം;  സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തൊഴിൽ മേഖല
പഞ്ചായത്തുകളില്‍ പണമടയ്ക്കാന്‍ യുപിഐ; കേന്ദ്ര നിര്‍ദേശം പൂര്‍ണമായി നടപ്പാക്കിയത് എട്ട് സംസ്ഥാനങ്ങള്‍ മാത്രം

വേതനമില്ലാത്ത തൊഴിലുകൾ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്. കൃഷി മുഖ്യധാരാ ജോലികളിലേക്ക് വന്നു. കുറഞ്ഞ വേതനമുള്ള സ്വയംതൊഴിലുകൾ തൊഴിൽ ലോകത്ത് ആധിപത്യം പുലർത്തുന്നുവെന്ന യാഥാർഥ്യമാണ് റിപ്പോർട്ട് തുറന്ന് കാട്ടുന്നത്. 2020 മുതൽ 2022 വരെ കോവിഡ് ബാധിച്ച വർഷങ്ങളിൽ തൊഴിലവസരങ്ങൾ വളരെയധികം കുറവായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഈ സാഹചര്യം മാറി. ജോലി ചെയ്യുന്നവരുടെയും ജോലി അന്വേഷിക്കുന്നവരുടെയും വിഹിതമായ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് (LFPR) ഈ കാലയളവിൽ ഏകദേശം 50% ൽ നിന്ന് 58% ആയി വർദ്ധിച്ചു. തൊഴിലാളികളുടെ ജനസംഖ്യാ അനുപാതം (WPR), 35% ൽ നിന്ന് 41% ആയി വർദ്ധിച്ചു. സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് ഏകദേശം 25% ൽ നിന്ന് 37% ആയി ഉയർന്നപ്പോൾ സ്ത്രീ തൊഴിലാളികളുടെ ജനസംഖ്യാ അനുപാതം 18% ൽ നിന്ന് 27% ആയി ഉയർന്നു.

കുറഞ്ഞ വരുമാനനിരക്ക്, വേതനമില്ലാതെ ജോലി, മോശം തൊഴിൽസാഹചര്യം;  സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തൊഴിൽ മേഖല
മണിപ്പുർ വെടിവയ്പ്: യുവമോർച്ച വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ

2018-19-ൽ, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ ആകെ ജോലി ചെയ്യുന്നവരിൽ 52% ആണ്, സ്ഥിരമായ വേതനമോ ശമ്പളമോ നേടുന്നവർ 24% ഉം താൽക്കാലിക തൊഴിലാളികൾ 24% ഉം ആയിരുന്നു. 2022-23 ആയപ്പോഴേക്കും സ്വയം തൊഴിൽ ചെയ്യുന്നവരുടെ വിഹിതം 57% ആയി ഉയർന്നപ്പോൾ സ്ഥിരമായി വേതനം വാങ്ങുന്നവരുടെയും സാധാരണ തൊഴിലാളികളുടെയും ഓഹരികൾ കുറഞ്ഞു. കൃഷി, ചെറുകിട കടയുടമകൾ, റിക്ഷാ ഓടിക്കുന്നവർ, റിപ്പയർ തൊഴിലാളികൾ, വിവിധ തരത്തിലുള്ള സേവനദാതാക്കൾ, വളരെ കുറഞ്ഞ തൊഴിൽ സുരക്ഷിതത്വവും പ്രായോഗികമായി സാമൂഹിക സുരക്ഷയില്ലാത്ത തുച്ഛമായ വരുമാനവുമുള്ള ജോലികളിൽ പ്രവർത്തിക്കുന്നവരാണ് സ്വയം തൊഴിൽ ചെയ്യുന്നവർ. സ്വയം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ വർധന അതിജീവനത്തിനായി ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യുന്ന ആളുകളുടെ പ്രതിഫലനമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്.

കുറഞ്ഞ വരുമാനനിരക്ക്, വേതനമില്ലാതെ ജോലി, മോശം തൊഴിൽസാഹചര്യം;  സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തൊഴിൽ മേഖല
യോഗി ഭരണത്തിൽ 190 ഏറ്റുമുട്ടൽ കൊലകൾ; 'അഭിമാന'ത്തോടെ കണക്കവതരിപ്പിച്ച് യു പി സർക്കാർ

സ്വയംതൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്ക് 2018-19ൽ 53 ശതമാനത്തിൽ നിന്ന് 2022-23ൽ 65 ശതമാനമായി ഉയർന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതേ കാലയളവിൽ സ്ഥിരമായ വേതന തൊഴിലിൽ സ്ത്രീകളുടെ എണ്ണം 22% ൽ നിന്ന് 16% ആയും താൽക്കാലിക ജോലിയിൽ 25% ൽ നിന്ന് 19% ആയും കുറഞ്ഞു. ഇതിൽ തന്നെ രണ്ട് വിഭാഗമുണ്ട്. ഒന്ന് സ്വയം തൊഴിൽ ചെയ്യുന്നവർ രണ്ട് ഗാർഹിക സംരംഭങ്ങളിൽ സഹായത്തെ ചെയ്യുന്നവർ. ഈ രണ്ടാമത്തെ വിഭാഗം കൂലിയില്ലാത്ത തൊഴിലാളികളാണ്, കുടുംബത്തിന്റെ കൂട്ടായ അധ്വാനത്തിൽ സഹായിക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വിഹിതം 2018-19ൽ 23% ആയിരുന്നത് 2022-23ൽ 28% ആയി ഉയർന്നപ്പോൾ ശമ്പളം ലഭിക്കാത്ത സഹായികളുടെ വിഹിതം 31% ൽ നിന്ന് 38% ആയി ഉയർന്നു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ വന്ന കുതിപ്പിന്റെ യഥാർത്ഥ വിശദീകരണം ഇങ്ങനെയാണ്.

മറ്റൊരു തരത്തിൽ പണപ്പെരുപ്പം മൂലമുണ്ടാകുന്ന ശോഷണം, നിലവിലുള്ള ജോലികളുടെ ദൗർലഭ്യം, വളരെ കുറഞ്ഞ വരുമാനങ്ങൾ എന്നിവ കാരണം, കുടുംബത്തിലെ വരുമാനം വർധിപ്പിക്കാൻ സ്ത്രീകൾ എന്ത് അധിക ജോലിയും ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, സ്വയം തൊഴിൽ ചെയ്യുന്നവരുടെ പങ്ക് 52% ൽ നിന്ന് 54% ആയി ഉയർന്നു. സ്വയം തൊഴിലോ / ഓണർഷിപ്പോ ഉള്ളവർ 44% ൽ നിന്ന് 44.3% ആയി ഉയർന്നപ്പോൾ, അതേ കാലയളവിൽ ശമ്പളം ലഭിക്കാതെ സഹായ ജോലികൾ ചെയ്യുന്നവർ 7.6% ൽ നിന്ന് 9.3% ആയി ഉയർന്നു.

കുറഞ്ഞ വരുമാനനിരക്ക്, വേതനമില്ലാതെ ജോലി, മോശം തൊഴിൽസാഹചര്യം;  സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തൊഴിൽ മേഖല
മൂന്നരപ്പതിറ്റാണ്ടിന് ശേഷം മിസോറാമില്‍ മാറ്റത്തിന്റെ കാറ്റ് വീശുമോ?

തൊഴിൽ കണക്കുകൾ നോക്കുമ്പോൾ തൊഴിലവസരങ്ങൾ കാണിക്കുന്ന മേഖലകൾ നോക്കി ആളുകൾ ആശ്രയിക്കുന്ന ജോലികളുടെ സ്വഭാവത്തിന് കൂടുതൽ വ്യക്തത വരുന്നു. കാർഷിക മേഖലയിലെ തൊഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 41% ൽ നിന്ന് 43% ആയി ഉയർന്നു. തൊഴിലവസരങ്ങൾ 12% ൽ നിന്ന് 13% ആയി ഉയർന്ന നിർമ്മാണമാണ് നേരിയ വർദ്ധനവ് കാണിക്കുന്ന മറ്റൊരു മേഖല. കുറഞ്ഞ വേതനം, കാലാനുസൃതമായ തൊഴിൽ ലഭ്യത, സാമൂഹിക സുരക്ഷയുടെ അഭാവം, കഠിനമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഈ രണ്ട് മേഖലയുടെയും പ്രത്യേകതകളാണ്. മറ്റെല്ലാ പ്രധാന മേഖലകളും - നിർമ്മാണം, വ്യാപാരം & ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം, കൂടാതെ ഭരണപരവും വ്യക്തിഗതവുമായ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം മുതലായവ ഉൾപ്പെടുന്ന മറ്റ് സേവനങ്ങൾ പോലും - തൊഴിലിൽ ഇടിവ് കാണിക്കുന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ ഒരു നേർചിത്രം വരച്ചു കാട്ടുന്നു.

കുറഞ്ഞ വരുമാനനിരക്ക്, വേതനമില്ലാതെ ജോലി, മോശം തൊഴിൽസാഹചര്യം;  സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തൊഴിൽ മേഖല
കര്‍ണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; മത്സരാധിഷ്ഠിത പരീക്ഷകളില്‍ ധരിക്കാമെന്ന് സർക്കാർ

വരുമാനത്തെ ക്കുറിച്ചും ഈ റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. തുച്ഛമായ വരുമാന നിലവാരവും നിരക്കിലെ സ്ത്രീകളും പുരുഷന്മാരും ഗ്രാമ-നഗര പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും റിപ്പോർട്ടിൽ നിന്ന് വ്യക്തമാകും. ഒരു സാധാരണ തൊഴിലാളിയുടെ ശരാശരി ദിവസ വേതനം വെറും 403 രൂപയാണ്. 30 ദിവസത്തേക്ക് ജോലി ലഭിച്ചാൽ അത് രൂപ പ്രതിമാസം 12,075 രൂപയാണ്. സാധാരണ തൊഴിലാളികൾ മാസം 12,990 രൂപ സമ്പാദിക്കുമ്പോൾ സ്ത്രീകൾ 8,385 രൂപയാണ് സമ്പാദിക്കുന്നത്. സ്വയം തൊഴിലിലും പുരുഷന്മാർ 15,197 സമ്പാദിക്കുമ്പോൾ സ്ത്രീകൾ 5,516 മാത്രമാണ് സമ്പാദിക്കുന്നത്. സ്ഥിരം വേതനമോ ശമ്പളമോ വാങ്ങുന്നവരിലും ഈ വ്യത്യാസം കാണാം. ചില ജോലികൾ ഈ ശരാശരി വരുമാന നിലവാരത്തിനും വളരെ താഴെയാണ്.

കുറഞ്ഞ വരുമാനനിരക്ക്, വേതനമില്ലാതെ ജോലി, മോശം തൊഴിൽസാഹചര്യം;  സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തൊഴിൽ മേഖല
ജാതിമതഭേദമന്യേ ഭക്ഷണശാലകൾ തുറക്കാൻ കാരണം പെരിയാറെന്ന് അഡയാർ ആനന്ദഭവൻ ഉടമ; ബഹിഷ്‌കരണാഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ

ചുരുക്കത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെങ്കിലും കഠിനമായ തൊഴിൽ സാഹചര്യങ്ങളും മാന്യമായ വേതന നിരക്കില്ലായ്മയും തൊഴിൽ മേഖലയുടെ കൂടുതൽ ഭീകരമായൊരു രൂപം എടുത്തുകാട്ടുന്നു.

logo
The Fourth
www.thefourthnews.in