സുപ്രീംകോടതിയിലേക്ക് പരിഗണിക്കുന്ന ജഡ്ജിമാരെ വിലയിരുത്താൻ പ്രത്യേക സംവിധാനം; നിയമനം സുതാര്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ്

സുപ്രീംകോടതിയിലേക്ക് പരിഗണിക്കുന്ന ജഡ്ജിമാരെ വിലയിരുത്താൻ പ്രത്യേക സംവിധാനം; നിയമനം സുതാര്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ്

മുടങ്ങിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രമെന്നും ചീഫ് ജസ്റ്റിസ്

സുപ്രീംകോടി ജഡ്ജി നിയമന നടപടികൾ കൂടുതൽ സുതാര്യമാക്കാൻ പദ്ധതിയുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജുഡീഷ്യൽ നിയമനങ്ങൾ നടത്താൻ കൊളീജിയത്തെ സഹായിക്കാനായി സുപ്രീംകോടതിയുടെ റിസർച്ച് ആൻഡ് പ്ലാനിങ് സെന്റർ പ്രവർത്തനം ആരംഭിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. സുപ്രീംകോടതിയിലേക്ക് ഭാവിയിൽ നിയമിതരാകാനുള്ള രാജ്യത്തെ മികച്ച 50 ഹൈക്കോടതി ജഡ്ജിമാരെ വിലയിരുത്താൻ സംവിധാനം സഹായിക്കുമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

സുപ്രീംകോടതിയിലേക്ക് പരിഗണിക്കുന്ന ജഡ്ജിമാരെ വിലയിരുത്താൻ പ്രത്യേക സംവിധാനം; നിയമനം സുതാര്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ്
ക്യാപിറ്റോൾ കലാപം: സ്പെഷ്യൽ കോൺസലിന് ട്വിറ്റർ കൈമാറിയത് ഡൊണാൾഡ് ട്രംപിന്റെ 32 സ്വകാര്യ സന്ദേശങ്ങൾ

സുപ്രീംകോടതി നിയമനത്തിനായി പരിഗണിക്കുന്ന ജഡ്ജിമാരെയോ അഭിഭാഷകരെയോ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇല്ലെന്ന കാരണത്താൽ കൊളീജിയം നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. വിമർശനങ്ങളെ വളരെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്നും അങ്ങനെ ചെയ്താൽ മാത്രമേ സുപ്രീംകോടതി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീംകോടതിയിലേക്ക് പരിഗണിക്കുന്ന ജഡ്ജിമാരെ വിലയിരുത്താൻ പ്രത്യേക സംവിധാനം; നിയമനം സുതാര്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ്
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രധാന അജണ്ട; കോൺ​ഗ്രസ് പ്രവർത്തക സമിതിയോ​ഗം ഹൈദരാബാദിൽ

റിസർച്ച് ആൻഡ് പ്ലാനിങ് സെന്ററിന്റെ പ്രവർത്തകരെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഹരിയാന ജുഡീഷ്യൽ സർവീസിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുക. നിരവധി ഇന്റേണുകളും നിയമ ഗവേഷകരും സംഘത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

സുപ്രീംകോടതിയിലേക്ക് പരിഗണിക്കുന്ന ജഡ്ജിമാരെ വിലയിരുത്താൻ പ്രത്യേക സംവിധാനം; നിയമനം സുതാര്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ്
മെയ്തികളില്‍ നിന്ന് സുരക്ഷ തേടി ഓടിയിട്ടും ഫലമുണ്ടായില്ല; കുകി വംശജനായ പോലീസുകാരൻ വെടിയേറ്റ് മരിച്ചു

ജഡ്ജിമാർ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളും അതിന്റെ നിലവാരത്തെ കുറിച്ചുള്ള ഡാറ്റയും കേന്ദ്രത്തിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് തരം തിരിക്കൽ, ഗ്രൂപ്പിങ്, ടാഗിങ് എന്നീ സംവിധാനങ്ങളിലൂടെ മുടങ്ങിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. പദ്ധതിയുടെ ഒന്നാംഘട്ടം പുരോ​ഗമിക്കുകയാണ്. അതിനായുള്ള മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിന് കേസുകളുടെ ഡാറ്റ ശേഖരിക്കുന്നുണ്ട്. ക്രിമിനൽ കേസുകൾ ഓഡിറ്റ് ചെയ്യുന്നതിന് റോഡ്മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in