കെ പൊന്മുടി വീണ്ടും തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദിച്ച് ഗവർണർ ആർ എൻ രവി

കെ പൊന്മുടി വീണ്ടും തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദിച്ച് ഗവർണർ ആർ എൻ രവി

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ഡിസംബറില്‍ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്

സുപ്രീം കോടതിയുടെ നിർദേശപ്രകാരം കെ പൊന്മുടി വീണ്ടും തമിഴ്നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ എൻ രവി സത് വാചകം ചൊല്ലിക്കൊടുത്തു. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ഡിസംബറില്‍ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. എന്നാൽ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീണ്ടും പൊന്മുടിയെ മന്ത്രിയാക്കാനായി ശിപാർശ ചെയ്‌തിരുന്നു. പക്ഷേ ഗവര്‍ണര്‍ ആർ എൻ രവി ഇതിനെ എതിർത്ത് രംഗത്തെത്തിയതോടെ തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.

കെ പൊന്മുടി വീണ്ടും തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദിച്ച് ഗവർണർ ആർ എൻ രവി
സുപ്രീംകോടതിക്ക് കീഴടങ്ങി തമിഴ്‌നാട് ഗവർണർ; പൊന്മുടിയുടെ സത്യപ്രതിജ്ഞ ഇന്ന്

പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ സ്റ്റാലിനുമായി സൗഹൃദ സംഭാഷണം നടത്തി. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് ഗവർണർ രാവിലെ കോടതിയെ അറിയിച്ചിരുന്നു. കോടതി കാരണം ജനാധിപത്യം നിലനിന്നുവെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഗവർണറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് കോടതി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സർക്കാരിന്റെ ഹർജി.

കെ പൊന്മുടി വീണ്ടും തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദിച്ച് ഗവർണർ ആർ എൻ രവി
24 മണിക്കൂറിനുള്ളില്‍ പൊന്‍മുടിക്ക് സത്യവാചകം ചൊല്ലി കൊടുക്കണം; തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം

ഗവർണർ ഭരണഘടനയെ മാനിക്കുന്നില്ലെന്നും സുപ്രീംകോടതിയെ ധിക്കരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. തീരുമാനമെടുക്കാൻ വെള്ളിയാഴ്ച വൈകിട്ടുവരെ സുപ്രീംകോടതി ഗവർണർക്ക് സമയവും നൽകിയിരുന്നു. കേസ് സ്റ്റേ ചെയ്യുക മാത്രമാണ് കോടതി ചെയ്തതെന്നും കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമായിരുന്നു പൊന്മുടിയുടെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഗവർണർ ഉന്നയിച്ചിരുന്ന കാരണം. എന്നാൽ അങ്ങനെ പറയാൻ ആർ എൻ രവിക്ക് എന്താണ് അധികാരമെന്നും ഇനിയും അനുസരിച്ചില്ലെകിൽ വിഷയം ഗൗരവമായി എടുക്കുമെന്നും കോടതി ഓർമിപ്പിച്ചു.

logo
The Fourth
www.thefourthnews.in