24 മന്ത്രിമാര്‍ കൂടി; കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന് പൂര്‍ത്തിയാകും

24 മന്ത്രിമാര്‍ കൂടി; കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന് പൂര്‍ത്തിയാകും

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉള്‍പ്പെടെ പത്ത് പേര്‍ മെയ് 20നായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

കര്‍ണാടകയില്‍ സിദ്ധരാമയ്യ മന്ത്രിസഭയിലേക്ക്‌ 24 എംഎല്‍എമാര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോട മന്ത്രിസഭാ ബലം 34 ആകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉള്‍പ്പെടെ പത്ത് പേര്‍ 20-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. എംഎല്‍എമാരായ എച്ച്കെ പാട്ടീല്‍, കൃഷ്ണ ബൈരഗൗഡ, എന്‍ ചെലുവരയസ്വാമി, കെ വെങ്കിടേഷ്, എച്ച്സി മഹാദേവപ്പ, കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രെ, മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു തുടങ്ങിയവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന പ്രമുഖര്‍.

24 മന്ത്രിമാര്‍ കൂടി; കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന് പൂര്‍ത്തിയാകും
'പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല'; തോല്‍വി സമ്മതിച്ച് ബസവരാജ് ബൊമ്മെ

ഓള്‍ഡ് മൈസൂരു, കല്യാണ കര്‍ണാടക മേഖലകളില്‍ നിന്ന് ഏഴ് വീതം മന്ത്രിമാരും കിറ്റൂര്‍ കര്‍ണാടക മേഖലയില്‍ നിന്ന് ആറ് പേരും മധ്യ കര്‍ണാടകയില്‍ നിന്ന് രണ്ട് പേരുമുണ്ട്. മഹിളാ കോൺഗ്രസ് അധ്യക്ഷ ലക്ഷ്മി ഹെബ്ബാൾക്കറിന് മാത്രമാണ് വനിതകളിൽ നിന്ന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചത്.

ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, ഡി സുധാകര്‍, ചെലുവരയ്യ സ്വാമി, മങ്കുള്‍ വൈദ്യ, എം സി സുധാകര്‍ എന്നിവര്‍ ശിവകുമാറുമായി അടുപ്പമുള്ളവരാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ആറ് ലിംഗായത്തുകളുടെയും നാല് വൊക്കലിഗകളുടെയും പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് എം.എല്‍.എമാര്‍ പട്ടികജാതിക്കാരും രണ്ട് പട്ടികവര്‍ഗക്കാരും ശേഷിക്കുന്നവര്‍ കുറുബ, രാജു, മറാത്ത, ഈഡിഗ, മൊഗവീര തുടങ്ങി മറ്റ് അഞ്ച് പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരുമാണ്.

24 മന്ത്രിമാര്‍ കൂടി; കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന് പൂര്‍ത്തിയാകും
സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; ശിവകുമാറും ഏതാനും മന്ത്രിമാരും ചുമതലയേൽക്കും

വകുപ്പുകള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന മന്ത്രി കെ എച്ച് മുനിയപ്പ അറിയിച്ചു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താന്‍ സിദ്ധരാമയ്യയും ശിവകുമാറും കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയിലുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരുള്‍പ്പെടെയുള്ള ഉന്നത കേന്ദ്ര നേതാക്കള്‍ തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് 24 എംഎല്‍എമാരുടെ പേരുകള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കി.

logo
The Fourth
www.thefourthnews.in