വിവാഹിതരുടെ ലിവ്-ഇൻ ബന്ധത്തിൽ 
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിക്ക്  സാധുതയില്ല: ഡൽഹി ഹൈക്കോടതി

വിവാഹിതരുടെ ലിവ്-ഇൻ ബന്ധത്തിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിക്ക് സാധുതയില്ല: ഡൽഹി ഹൈക്കോടതി

സമൂഹം അംഗീകരിച്ചില്ലെങ്കിലും ഇത്തരം ബന്ധങ്ങളിലേക്ക് പോകാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്. എന്നാൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാൻ അവർ തയാറാകണമെന്നും കോടതി

ലിവ്-ഇൻ ബന്ധങ്ങളിലേർപ്പെടുന്ന വിവാഹിതരായ സ്ത്രീകൾ പിന്നീട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതിപ്പെടാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. നിലവിലുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്താതെ മറ്റൊരാളെ വിവാഹ ചെയ്യാൻ സാധിക്കില്ലെന്നതിനാൽ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാദം ഇത്തരം ബന്ധങ്ങളിൽ ഉന്നയിക്കാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ഐപിസി സെക്ഷൻ 376 പ്രകാരമുള്ള സംരക്ഷണം ഒരു വ്യക്തിക്ക് ലഭിക്കണമെങ്കിൽ, അവർ ലൈംഗിക ബന്ധത്തിലേർപ്പെട്ട വ്യക്തിയെ നിയമപരമായി വിവാഹം ചെയ്യാൻ സാധിക്കുന്ന അവസ്ഥയിലായിരിക്കണം

" വിവാഹിതരായ രണ്ടു പേർ ലിവ്-ഇൻ ബന്ധത്തിലാകുന്നത് സമൂഹത്തിന് ചിലപ്പോൾ അംഗീകരിക്കാനാകില്ലായിരിക്കും. എന്നാൽ അതൊരു കുറ്റകൃത്യമല്ല. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സദാചാരവിരുദ്ധമായ കാര്യങ്ങൾ നിയമത്തിനു മുമ്പിൽ തെറ്റാകണമെന്നില്ല. ചില ജഡ്ജിമാർക്കും സമാന അഭിപ്രായങ്ങളുണ്ടായേക്കാം. എന്നാൽ രണ്ടും രണ്ട് കാര്യങ്ങളാണ്. ," ജസ്റ്റിസ് സ്വർണ കാന്ത ശർമ ഉത്തരവിൽ പറഞ്ഞു.

അതേസമയം, ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന വിവാഹിതർക്ക്, വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാദം ഉന്നയിക്കാനാവില്ല. ഐപിസി 376 വകുപ്പ് പ്രകാരമുള്ള സംരക്ഷണം ഒരു വ്യക്തിക്ക് ലഭിക്കണമെങ്കിൽ, അവർ ലൈംഗിക ബന്ധത്തിലേർപ്പെട്ട വ്യക്തിയെ നിയമപരമായി വിവാഹം ചെയ്യാൻ സാധിക്കുന്ന അവസ്ഥയിലായിരിക്കണം. നിലവിൽ വിവാഹിഹയായ ഒരു സ്ത്രീക്ക് അങ്ങനെ ഒരു ആരോപിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സമൂഹം അംഗീകരിച്ചില്ലെങ്കിലും ഇത്തരം ബന്ധങ്ങളിലേക്ക് പോകാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്. എന്നാൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാൻ അവർ തയ്യാറായിരിക്കണമെന്നും എസ് രാജാദുരൈയുടെ കേസിൽ കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നപേരിൽ ഡൽഹി പോലീസ് ഫയൽ ചെയ്ത എഫ് ഐആർ തള്ളണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജിയിൽ സ്ത്രീ പങ്കാളിക്കെതിരെ നടത്തിയ മോശം പരാമർശങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്നും പുരുഷകേന്ദ്രീകൃത മനോഭാവമാണ് ഇതെന്നും കോടതി പറഞ്ഞു.

കോടതി സ്ത്രീകളെ കാണുന്നത് സ്വയം തീരുമാനം എടുക്കുന്ന തുല്യരായ വ്യക്തികളായിട്ടാണ്. ഈ തീരുമാനങ്ങൾ ബഹുമാനിക്കപ്പെടേണ്ടതുമുണ്ട്. കാലങ്ങളായി നിലനിൽക്കുന്ന സദാചാരത്തിന്റെ വിഴുപ്പ് സ്ത്രീകളുടെ മേൽ കെട്ടിവയ്‌ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

ഈ കേസിൽ കുറ്റാരോപിതനായ പുരുഷൻ ഒരു വിവാഹബന്ധത്തിലായതുകൊണ്ടു തന്നെ മറ്റൊരു വിവാഹം സാധ്യമാകില്ല. അതുകൊണ്ട് പരാതിക്കാരി വിവാഹവാഗ്ദാനം പരിഗണിക്കരുതായിരുന്നുവെന്നാണ് കോടതി പറയുന്നത്. ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ആ എഫ്ഐആർ അസാധുവാക്കുകയും ചെയ്തു.

വിവാഹിതരുടെ ലിവ്-ഇൻ ബന്ധത്തിൽ 
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിക്ക്  സാധുതയില്ല: ഡൽഹി ഹൈക്കോടതി
പോക്‌സോ കേസുകളിൽ കോടതി വെറുതെവിട്ടു എന്നതുകൊണ്ട് മാത്രം പൂർണകുറ്റവിമുക്തരാകില്ല: സുപ്രീംകോടതി
logo
The Fourth
www.thefourthnews.in