'കോവിഡ് ബാധിച്ച് മരിച്ചയാൾ' രണ്ടു വര്‍ഷത്തിനുശേഷം തിരിച്ചെത്തി; അമ്പരന്ന് വീട്ടുകാർ

'കോവിഡ് ബാധിച്ച് മരിച്ചയാൾ' രണ്ടു വര്‍ഷത്തിനുശേഷം തിരിച്ചെത്തി; അമ്പരന്ന് വീട്ടുകാർ

കമലേഷ് ശനിയാഴ്ച രാവിലെ ആറോടെ ബന്ധുവീടിന്റെ വാതിലില്‍ മുട്ടിയപ്പോൾ കുടുബാംഗങ്ങൾ ശരിക്കും ഞെട്ടി

കോവിഡ് ബാധിച്ച് മരിച്ചുവെന്ന് മെഡിക്കല്‍ രേഖകകളിലുള്ളയാള്‍ രണ്ടു വര്‍ഷത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി. മധ്യപ്രദേശിലെ ധാര്‍ ജില്ലക്കാരനായ കമലേഷ് പതിധറാണ് ബന്ധുക്കളെയും നാട്ടുകാരെയും അമ്പരപ്പെടുത്തിക്കൊണ്ട് തിരിച്ചെത്തിയത്.

രണ്ടാം കോവിഡ് തരംഗത്തിൽ രോഗബാധിതനായ കമലേഷ് ധറിനെ ഗുജറാത്തിലെ വഡോദരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കമലേഷ് മരിച്ചതായി ആശുപത്രി അധികൃതർ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം ആശുപത്രി അധികൃതര്‍ക്ക് കൈമാറിയ ശേഷം ബന്ധുക്കൾ വീട്ടിലെത്തി ബന്ധുക്കള്‍ അന്ത്യകര്‍മം നടത്തി.

ശനിയാഴ്ച രാവിലെ ആറോടെ കമലേഷ് ബന്ധു വീടിന്റെ വാതിലില്‍ മുട്ടിയപ്പോൾ കുടുംബാംഗങ്ങളും നാട്ടുകാരും അമ്പരന്നുപോയതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിൽ പറയുന്നു.

രണ്ടുവർഷം എവിടെയായിരുന്നുവെന്നത് സബന്ധിച്ച് കമലേഷ് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ബന്ധു പറയുന്നത്. കമലേഷ് പതിധറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമെ അദ്ദേഹം രണ്ടു വര്‍ഷം എവിടെയായിരുന്നുവെന്നതു സംബന്ധിച്ച് വ്യക്തത വരുയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in