ട്രെയ്നിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസ്: പ്രതികളിലൊരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ട്രെയ്നിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസ്: പ്രതികളിലൊരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

സരയു എക്സ്പ്രസില്‍ വച്ച് പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്

ട്രെയിനിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്സ്പ്രസില്‍ വച്ച് പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയിൽ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് പോലീസിന്റെയും ലഖ്നൗ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും സംയുക്ത സംഘമാണ് ഇനായത്ത് നഗറില്‍ നടന്ന ഓപറേഷന് നേതൃത്വം നല്‍കിയത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന രണ്ട് പേരില്‍ ഒരാളായ ആസാദ് ഖാനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കലന്ദർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രത്തൻ ശർമ്മയ്ക്കും ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്.

ഓഗസ്റ്റ് 30നാണ് സരയു എക്സ്പ്രസിന്റെ കമ്പാർട്ട്മെന്റില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ രക്തത്തില്‍ കുളിച്ച്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്

ഓഗസ്റ്റ് 30നാണ് സരയു എക്സ്പ്രസിന്റെ കമ്പാർട്ട്മെന്റില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ രക്തത്തില്‍ കുളിച്ച്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍, മുഖത്തും തലയോട്ടിയിലും സാരമായ പരുക്കുണ്ടായിരുന്നു. ട്രെയ്നിലെ സീറ്റിനെ ചൊല്ലി പ്രതികളുമായുണ്ടായ തർക്കത്തിനൊടുവിലായിരുന്നു ആക്രമണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ട്രെയ്നിലെ മുകളിലെ ബെർത്തിൽ ഇരിക്കുമ്പോൾ മങ്കാപൂർ സ്റ്റേഷനിൽ വച്ചാണ് അക്രമികൾ ഇവരെ ആക്രമിക്കുന്നത്. ട്രെയ്ന്‍ അയോധ്യ സ്റ്റേഷനിലെത്തിയപ്പോള്‍ അക്രമികള്‍ കടന്നുകളഞ്ഞതായും പോലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ലഖ്‌നൗവിലെ കെജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

ട്രെയ്നിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസ്: പ്രതികളിലൊരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; നേട്ടം വലിയ ദേശീയ കക്ഷികൾക്കോ?; പ്രത്യാഘാതമെന്ത്?

ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ സഹോദരൻ രേഖാമൂലം നൽകിയ പരാതിയെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച വാട്സാപ്പ് സന്ദേശത്തെ തുടർന്ന് സെപ്റ്റംബർ നാലിന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിഷയത്തില്‍ സ്വമേധയാ നടപടിയെടുത്തു. ജസ്റ്റിസ് ശ്രീവാസ്തവയും അദ്ദേഹവും അടങ്ങുന്ന ബെഞ്ച് രൂപീകരിക്കാനും കേന്ദ്രത്തിനും റെയിൽവേ പോലീസ് സേനയ്ക്കും (ആർപിഎഫ്) നോട്ടീസ് നൽകാനും അദ്ദേഹം ഉത്തരവിട്ടു. കൃത്യനിർവഹണത്തില്‍ പരാജപ്പെട്ടതിന് ബെഞ്ച് ആർപിഎഫിനെ ശാസിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in