പെണ്‍കുട്ടി 
മൊഴിമാറ്റിയത് ഭീഷണി മൂലമെന്ന് സാക്ഷി മാലിക്; യാതൊരു ഭീഷണിയും നേരിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

പെണ്‍കുട്ടി മൊഴിമാറ്റിയത് ഭീഷണി മൂലമെന്ന് സാക്ഷി മാലിക്; യാതൊരു ഭീഷണിയും നേരിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

തങ്ങള്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും കുടുംബത്തിനെതിരെ ഇത്തരം ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു

ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പ്രായപൂര്‍ത്തിയാകാത്ത താരം മൊഴിമാറ്റിയത് കുടുംബത്തിന് ഭീഷണി നേരിട്ടത് കൊണ്ടാണെന്ന സാക്ഷി മാലിക്കിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. മൊഴി മാറ്റുന്നതിനായി യാതൊരു ഭീഷണിയും കുടുംബം നേരിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷി മാലിക്ക് അത്തരത്തിലൊരു പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനം വ്യക്തമാക്കണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. തങ്ങള്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും കുടുംബത്തിനെതിരായ ഇത്തരം ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

''പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അവളുടെ മൊഴി പിന്‍വലിച്ചത് നിങ്ങള്‍ കണ്ടില്ലേ. അവളുടെ കുടുംബത്തെ ഭയപ്പെടുത്തിയാണ് അത് ചെയ്യിച്ചത്. ഈ ഗുസ്തിക്കാര്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ശക്തനായ ഒരാളെ നേരിടാന്‍ ധൈര്യം സംഭരിക്കുന്നത് എളുപ്പമല്ല'' എന്നായിരുന്നു സാക്ഷി മാലിക് പറഞ്ഞത്. തങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമല്ലെന്നും ഗുസ്തി താരങ്ങളെല്ലാം ഒരുമിക്കാത്തതിനാല്‍ വര്‍ഷങ്ങളോളം നിശബ്ദരായിരിക്കേണ്ടി വന്നുവെന്നും വീഡിയോ സന്ദേശത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടി 
മൊഴിമാറ്റിയത് ഭീഷണി മൂലമെന്ന് സാക്ഷി മാലിക്; യാതൊരു ഭീഷണിയും നേരിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍
പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം മൊഴി പിന്‍വലിച്ചത് ഭീഷണി കാരണം: സാക്ഷി മാലിക്

സാക്ഷി മാലിക്കിന്റെ ഭര്‍ത്താവ് സത്യവര്‍ത് കാഡിയനും വീഡിയോയില്‍ താരത്തിനൊപ്പം സംസാരിച്ചിരുന്നു. മെയ് 28 ന് നേരിട്ട പോലീസ് അതിക്രമം തങ്ങളെ തകര്‍ത്തുകളഞ്ഞുവെന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. മഹിളാ സമ്മാന്‍ മഹാപഞ്ചായത്തിനായുള്ള ആഹ്വാനം നടത്തിയത് ഖാപ്പ് നേതാക്കളായിരുന്നുവെന്നും തങ്ങള്‍ അവരുടെ ഉത്തരവ് പാലിച്ചതുകൊണ്ടാണ് പോലീസ് ക്രൂരത നേരിട്ടതെന്നും 11 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാനത്തില്‍ സത്യവര്‍ത് കാഡിയാന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കമുള്ള വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് സാക്ഷി മാലിക്കും ഇന്ത്യയിലെ മറ്റ് പ്രമുഖ ഗുസ്തിക്കാരും ആവശ്യപ്പെട്ടിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കും സമരത്തിനുമൊടുവില്‍ സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് ഗുസ്തിക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസ് റദ്ദാക്കാനുള്ള അപേക്ഷയും പോലീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സാക്ഷി മാലിക് എത്തിയത്.

logo
The Fourth
www.thefourthnews.in